കരടു പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു
ദില്ലി: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് 70ലക്ഷം പേർ ഒഴിവായേക്കും.കരടു പട്ടികയിൽ നിന്ന് 58 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു.പരിശോധനയ്ക്കു ശേഷം 5 ലക്ഷം പേരെ കൂടി ഒഴിവാക്കി.അഞ്ചു ലക്ഷം പേർ തെളിവെടുപ്പിന് എത്തിയില്ല.അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ ബംഗാൾ കൂടുതൽ സമയം ആവശ്യപ്പെട്ടേക്കും

വോട്ടര്‍ പട്ടിക പരിഷ്ക്കരണം രാജ്യവ്യാപകമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രിലില്‍ നടപടികള്‍ തുടങ്ങും. തയ്യാറെടുപ്പുകള്‍ക്ക് നിര്‍ദ്ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചു. സംസ്ഥാനങ്ങളും, കേന്ദ്രഭരണ പ്രദേശങ്ങളുമുള്‍പ്പടെ ഇരുപത്തി രണ്ടിടങ്ങളില്‍ കൂടി നടപടികള്‍ തുടങ്ങാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം.


