ഗവര്‍ണറുടെ പ്രഖ്യാപനം കാത്ത് കോണ്‍ഗ്രസ്. തീരുമാനം ബിജെപിക്ക് അനുകൂലമായാല്‍ നിയമനടപടി.

ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു. ബിജെപി നേതാവ് മുരളീധര്‍ റാവുവിന്റെ പത്രസമ്മേളനം ഉടന്‍. നാളത്തെ സത്യപ്രതിജ്ഞയെ കുറിച്ച് പറയാനെന്നാണ് അറിയിപ്പ്. ബിജെപിയുടെ കര്‍ണാടകയുടെ ചുമതലയുള്ള നേതാവാണ് മുരളീധര്‍ റാവു. എന്നാല്‍ ഗവര്‍ണറുടെ പ്രഖ്യാപനം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്.

എന്നാല്‍ കര്‍ണാടകത്തില്‍ രാഷ്ട്രീയ നാടകം തുടരുകയാണ്. നാളെ രാവിലെ 9.30 യ്ക്ക് ബിജെപി കര്‍ണ്ണാടക രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന ബിജെപിയുടെ ട്വീറ്റ് പിന്‍വലിച്ചു. അതേസമയം, ഗവര്‍ണറുടെ പ്രഖ്യാപനം കാത്തുനില്‍ക്കുകയാണ് കോണ്‍ഗ്രസ്.തീരുമാനം ബിജെപിക്ക് അനുകൂലമായാല്‍ നിയമനടപടിയെന്നും കോണ്‍ഗ്രസ്. 117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ്‌കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ്സിനെ പിന്തുണച്ചുകൊണ്ട് 73 എംഎല്‍എമാര്‍ ഒപ്പു വച്ച കത്ത് പുറത്ത് വിട്ടു. 72 കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു സ്വതന്ത്രനുമാണ് ഒപ്പിട്ടത്. 5 എംഎല്‍എമാരും പുറപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇതിനിടെ 74 എംഎല്‍എമാരടങ്ങുന്ന സംഘത്തെ ബസ്സില്‍ ബംഗളുരുവില്‍നിന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരെ രാജ്ഭവനിലെത്തിച്ചതിന് ശേഷമാകും റിസോര്‍ട്ടിലേക്ക് മാറ്റുക. ഇതിനിടെ നാളെ സത്യപ്രതിഞ്ജയ്ക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കളിന്ന് വീണ്ടും ഗവര്‍ണ്ണറെ കണ്ടെങ്കിലും തിരുമാനം പിന്നീടറയിക്കാമെന്നായിരുന്നു ഗവര്‍ണ്ണറുടെ നിലപാട്. ഇതോടെ പഴയ ഗുജറാത്ത് സ്പീക്കര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് മേല്‍ ബിജെപി ദേശീയ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കി. കാലത്ത് തന്നെ ബിജെപി എംഎല്‍എമാരുടെ യോഗം ചേരുകയും യെദിയുരപ്പയെ നിയമസഭാക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. 

നാളെ 12.30ന് ശ്രീകണ്ഠീരവ സ്റ്റേഡിയലത്തില്‍ സത്യപ്രതിഞ്ജയ്‌ക്കൊരുങ്ങാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പുറപ്പെട്ട യെദിയൂരപ്പയും അനന്തന് കുമാറും നിരാശയോടെയാണ് രാജ്ഭവനില്‍ നിന്നിറങ്ങിയത്. 105 എംഎല്‍എമാരുടെ ലിസ്റ്റ് മാത്രമാണ് യെദിയൂരപ്പ ഗവര്‍ണ്ണര്‍ക്ക് നല്‍കിയത്. ഏകപക്ഷീയമായ തീരുമാനമെടുത്തെന്ന ആരോപണമൊഴിവാക്കാനാണ് ഗവര്‍ണ്ണര്‍ തിരുമാനം വെകിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍. വൈകിട്ട് കുമാരസ്വാമിയും കോണ്‍ഗ്രസും ഗവര്‍ണറെ കണ്ടതോടെ ബിജെപി ക്യാപ് വീണ്ടും സമ്മര്‍ദ്ദത്തിലാണ്. പ്രകാശ് ജാവദേക്കറും പിയൂഷ് ഗോയലുമടങ്ങുന്ന അമിത് ഷായുടെ ദൂതന്മാര്‍ പലവട്ടം ബിജെപി ഓഫീസില്‍ യോഗം ചേര്‍ന്നു. 

ചുരുങ്ങിയത് 9 എംഎല്‍മാരെ അടര്‍ത്തിയെടുക്കാനാണ് നീക്കം നടത്തിയതെങ്കിലും വിജയം കണ്ടു എന്ന് അമിത്ഷായ്ക്കുറപ്പ് നല്കാന്‍ അവര്‍ക്കാവുന്നില്ല. പഴയ ബിജെപി ബന്ധമുള്ളവരെയും ലിംഗായത്തുകളെയും ലക്ഷ്യമിടുന്നതിനൊപ്പം കോണ്‍ഗ്രസിലെയും ജെഡിഎസിലെയും അസംതൃപ്തരെയും ചാക്കിടാന്‍ 100 കോടി രൂപവരെ ഓരോരുത്തര്‍ക്കും വാഗ്ദാനം ചെയ്തതായും ആരോപണമുണ്ട്.