ബ്രിക്സ് ഉച്ചകോടി ആരംഭിച്ചു; മോദി-ഷി ജിൻ കൂടിക്കാഴ്ച നടത്തി
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തി. ചൈനയിലെ ഷിയാമെനിൽ വച്ചു നടക്കുന്ന ഒൻപതാമത് ബ്രിക്സ് ഉച്ചകോടിയിലാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ഡോക ല പ്രശ്നത്തെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിൽ 73 ദിവസം നീണ്ട അതിർത്തിയിലെ സംഘർഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കിയശേഷമാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
ഗോവ ഉച്ചകോടിയിലെ ഫലപ്രാപ്തിയും ബ്രിക്സ് അംഗങ്ങളുമായുള്ള ഊഷ്മള ബന്ധം ദൃഢപ്പെടുത്താനുമാണ് യാത്രയെന്ന് ചൈനയിലേക്ക് പുറപ്പെടുന്നതിനു മുന്പ് മോദി പറഞ്ഞിരുന്നു. ബ്രസീൽ, ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കു പുറമേ ഈജിപ്ത്, കെനിയ, താജിക്കിസ്ഥാൻ, മെക്സിക്കോ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായി ഉച്ചകോടിയിൽ പങ്കെടുക്കും.