തൃപുരയില്‍ വലിയ തോതില്‍ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് സിപിഐഎമ്മിന്‍റെ അഴിമതി രഹിത മുഖവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതോടെ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതുമുതല്‍ ബിശ്വജിത്ത് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു

അഗര്‍ത്തല; മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന സിപിഐഎം ഭരണത്തിന് തൃപുരയില്‍ അന്ത്യമായത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലൂടെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തെ അപ്പാടെ വിഴുങ്ങിയ ബിജെപി ഏവരെയും ഞെട്ടിച്ചുകൊണ്ട് അധികാരം പിടിച്ചെടുക്കുകയായിരുന്നു. അധികാരം നഷ്ടമായതോടെ സംസ്ഥാനത്ത് സിപിഐഎം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം നേരിടേണ്ടിവരുന്നുവെന്ന് ആരോപിക്കുന്നതിനിടെ സിപിഐഎമ്മിനെ ഞെട്ടിച്ചുകൊണ്ട് നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ബിശ്വജിത്ത് ദത്തയാണ് ബിജെപിയില്‍ ചേര്‍ന്നത്.

തൃപുരയില്‍ വലിയ തോതില്‍ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് സിപിഐഎമ്മിന്‍റെ അഴിമതി രഹിത മുഖവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതോടെ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതുമുതല്‍ ബിശ്വജിത്ത് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി അക്രമം നേരിടേണ്ടിവരുന്നുവെന്ന് ആരോപിക്കുന്നതിനിടെ സിപിഐഎമ്മിനെ ഞെട്ടിച്ചുകൊണ്ട് നേതാക്കളുടെ കൊഴിഞ്ഞ് പോക്കും ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ ബിശ്വജിത്ത് ദത്തയാണ് ബിജെപിയില്‍ ചേര്‍ന്നത്.

തൃപുരയില്‍ വലിയ തോതില്‍ സ്വാധീനമുള്ള നേതാവായ ബിശ്വജിത്ത് സിപിഐഎമ്മിന്‍റെ അഴിമതി രഹിത മുഖവുമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതോടെ നേതൃത്വവുമായി അദ്ദേഹം ഇടഞ്ഞുനില്‍ക്കുകയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതുമുതല്‍ ബിശ്വജിത്ത് സിപിഐഎമ്മിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു.