ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിന് ശേഷം ഏറ്റവും കൂടുതൽ കള്ളനോട്ട് പിടികൂടിയത് ഗുജറാത്തിൽ നിന്നെന്ന് കേന്ദ്രസര്‍ക്കാര്‍. അഞ്ചരക്കോടി രൂപയുടെ കള്ളനോട്ടാണ് ഗുജറാത്തിൽ നിന്ന് മാത്രം പിടികൂടിയത്. രാജ്യത്താകെ 6 കോടി 20 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ അറിയിച്ചു.

30 ലക്ഷം രൂപയുടെ കള്ളനോട്ട് പശ്ചിമബംഗാളിൽ നിന്നും നാലര ലക്ഷം രൂപയുടെ കള്ളനോട്ട് അസമിൽ നിന്നും നാല് ലക്ഷത്തി 40,000 രൂപയുടെ കള്ളനോട്ട് പഞ്ചാബിൽ നിന്നും പിടികൂടി. ജമ്മുകശ്മീരിൽ നിന്ന് രണ്ടരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. പുതിയ അഞ്ഞൂറിന്‍റേയും രണ്ടായിരത്തിന്‍റേയും കള്ളനോട്ടുകളും അതിര്‍ത്തികളിൽ നിന്ന് പിടികൂടിയിട്ടുണ്ടെന്നും കിരൺ റിജിജു സമ്മതിച്ചു.