രാഞ്ജിയടക്കമുള്ളവര്‍ പന്തളം കൊട്ടാരത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്.
ആലപ്പുഴ: ശബരിമല വിഷയത്തിൽ രാജകുടുംബത്തിനും തന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. ക്ഷേത്രങ്ങളിൽ കൈക്കൂലി വാങ്ങുന്ന നിരവധി പേരുണ്ടെന്നും കോടികളാണ് ഇവരുണ്ടാക്കിയതെന്നും സുധാകരൻ പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരല്ല അയപ്പനെ കാട്ടിലേക്കയച്ചത്. രാഞ്ജിയടക്കമുള്ളവര്‍ പന്തളം കൊട്ടാരത്തിൽ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ കാട്ടിൽ പോയതെന്ന കാര്യം ആരും മറക്കരുത്. അയ്യപ്പനെ പുലി കൊല്ലണം എന്ന ഗൂഢലക്ഷ്യത്തോടെയാണ് കാട്ടിലേക്കയച്ചത്.
അയ്യപ്പൻ പുലിയുമായി വന്നപ്പോ അയപ്പനെ എല്ലാരും തൊഴാൻ തുടങ്ങി. അയ്യപ്പനെ ദൈവമാക്കി. ഇതല്ലേ സത്യം,ആരും മറക്കണ്ട ഇതൊന്നും. പന്തളത്ത് ഒരുത്തൻ മുഖ്യമന്ത്രിയെക്കാളും വലുതാണെന്നാണ് പറയുന്നത്. തന്ത്രിമാർ വരുന്നതിന് മുമ്പ് ശബരിമല ക്ഷേത്രം അവിടെയുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
