തിരുവനന്തപുരം: തന്നെ കുടുക്കിയത് സി.പി.എമ്മും എ.ഡി.ജി.പി ബി സന്ധ്യയുമാണെന്ന ആരോപണവുമായി ഗംഗേശാനന്ദ. ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെ വിരോധമാണ് ഇതിനു പിന്നില്‍. കേസിനു പിന്നില്‍ ബി സന്ധ്യയാണ്. അവരുടെ അറിവോ സമ്മതമോ ഇല്ലാതെ സംഭവം നടക്കില്ല. ഈ സര്‍ക്കാരും സന്ധ്യയുമുള്ളപ്പോള്‍ നീതിപൂര്‍വമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.