കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് മൂന്ന് തവണ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരമായില്ല. ഇതോടെയാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി അനിശ്ചിതകാല സമരത്തിനിറങ്ങിയത്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലടക്കം പെട്രോള്‍, ഡീസല്‍, വിമാന ഇന്ധനം എന്നിവ വിതരണം ചെയ്യുന്നത് ഇരുമ്പനത്തെ പ്ലാന്റില്‍ നിന്നാണ്.സമരം തുടങ്ങുന്നതോടെ ഇന്ധനക്ഷാമമുണ്ടാകാന്‍ സാധ്യത ഉണ്ട്.