മുബൈ: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കും. പൊലീസ് അന്വേഷണത്തില്‍ വിശ്വാസം നഷ്ടപ്പെട്ടെന്നാണ് പരാതി. സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടെങ്കിലും സിബിഐ ഇതുവരെയും തീരുമാനം അറിയിച്ചിട്ടില്ല.

ജിഷ്ണു കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ജിഷ്ണുവിന്റെ കുടുംമ്പവും കക്ഷി ചേരും. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ പതിനേഴിന് ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സിബിഐയുടെ നിലപാട് അറിയാന്‍ സുപ്രീം കോടതി സമയം നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കുമെന്നാണ് സൂചന. 

കേസില്‍ പ്രതിയായ പാമ്പാടി നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ ശക്തിവേലിന്റേയും ചെയര്‍മാന്‍ കൃഷ്ണദാസിന്റേയും ജാമ്യം റദ്ദാക്കണമെന്ന
സര്‍ക്കാറിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാല്‍ ഈ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്ന ജിഷ്ണുവിന്റെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിടാന്‍ ശുപാര്‍ശ ചെയ്തത്.