കിരൺ റിജ്ജുവിനെതിരെ അഴിമതി ആരോപണം; അടിസ്ഥാന രഹിതമെന്ന് ഊർജ്ജ വകുപ്പ്
ക്രമേക്കേടിനെ തുടർന്ന് തടഞ്ഞ ഫണ്ട് ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു ഇടപെട്ട് ബന്ധു അടക്കമുള്ള കരാറുകാർക്ക് വിതരണം ചെയ്തെനന്ന ആരോപണം തെറ്റെന്ന് ഊർജ്ജ വകുപ്പ്..നംവബർർ 9നാണ് മന്ത്രിയുടെയുടെ കത്ത ലഭിക്കുന്നത്.തനിക്ക് ലഭിച്ച പരതി അറിയുക്കകയും പരിശോധിച്ച ശേഷം വേണ്ട നടപടിയെടുക്കാനുമാണ് കത്തിലാവശ്യപ്പെട്ടത്.എന്നാൽ കത്ത് ലഭിക്കുന്നതിന് മുൻപ് നവംബർ നാലിന് തന്നെ അനുവധിച്ചിരുന്നു എന്നാണ് ഊർജപകുപ്പിന്റെ വിശദീകരണം.
അന്വേഷൻ ഉദ്യോഗസ്ഥന്റെ അനുവാദത്തോടുകൂടുയാണ് നോർത്ത് ഇസ്റ്റ് ഇലെക്ട്രി സിറ്റി പവർ കോർപ്പറേഷൻ തുക അനുവധിച്ചത്.കോർപ്പറേഷൻ്റെ ദൈനം ദിനകാര്യങ്ങളിൽ സർക്കാർ ഇടപെടാറില്ലെന്നും മന്ത്രാലയം വ്കതമാക്കി.അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് വർമ്മയെ സ്ഥലം മാറ്റിയതിന് ശേഷം 10 ദിവസത്തിന് മുൻപുള്ള തീയതി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചെതെന്നും മന്ത്രാലയം കുറ്റപ്പെടുത്തുന്നു.
സത്യം പുറത്ത് വന്നതോടെ ഇന്ത്യയെ കൊള്ളയടിച്ചവരുടെ മുഖത്തേറ്റടിയേറ്റതായി കിരൺ റിജിജു ട്വീറ്ററിലുടെ പ്രതികരിച്ചു. മുൻകൂർ അനുമതിയില്ലാത്തതിനിനാൽ വിഷയം രാജ്യസഭയിൽ ചർച്ചയണമെന്ന പ്രതിപക്ഷാവശ്യം സഭാ ഉപാധ്യക്ഷൻ പി ജെ കര്യൻ തള്ളി.. എന്നാൽ അഴിമതി നടന്നുവെന്നും മന്ത്രീ രാജിവക്കയ്ണെമെന്നും കോൺഗ്രസ് ആവർത്തിച്ചു