യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിന്റെ പ്രാഥമിക വാദം കേള്‍ക്കലാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്നത്. ഇത്തവണ കോടതിയില്‍ ഹാജരാകുമെന്ന് എം.എം. മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് തവണയും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മണി കോടതിയില്‍ എത്തിയിരുന്നില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് ദിവസത്തിനകമാണ് എം.എം. മണി കോടതിയില്‍ എത്തുന്നതെന്ന് ശ്രദ്ധേയം.
അഞ്ചേരി ബേബി ഉള്‍പ്പെടെയുള്ളവരെ വകവരുത്തിയെന്നുള്ള 2012 മെയ് 25ലെ മണക്കാട് പ്രസംഗമാണ് കേസിന് ആധാരം. അന്ന് എം.എം. മണിയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരുന്നെങ്കിലും തുടരന്വേഷണം വേണമെന്ന മുന്‍ സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. തുടര്‍ന്ന് അഞ്ചേരി ബേബിയെ കൊലപ്പെടുത്തിയ കേസില്‍ ഗൂഡാലോചന ആരോപിച്ച് മണിയെ രണ്ടാംപ്രതിയാക്കി അന്വേഷണ സംഘം കേസെടുത്തു. ഈ കേസിലെ പ്രതിപ്പട്ടികയിലുള്ള പാമ്പുപാറ കുട്ടനും ഒ.ജി. മദനനും കോടതിയില്‍ ഹാജരായിരുന്നു. തനിക്കെതിരായ കേസ് UDF നേതാക്കള്‍ കെട്ടിച്ചമച്ചതാണെന്നാണ് എം.എം. മണിയുടെ വാദം.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 1:32 AM IST
Post your Comments