അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് വാക്ക് നൽകിയത് പാലിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന വാചകത്തിന് സുപ്രീം കോടതി വിധി നിലവിലുണ്ടല്ലോ എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്. എന്നാൽ സുപ്രീം കോടി നമ്മുടെ സ്വന്തമല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. 

ലഖ്നൗ: രാമക്ഷേത്രനിർമ്മാണത്തെക്കുറിച്ച് വിവാദ പരാമർശവുമായി കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി. സുപ്രീം കോടതി നമ്മുടെ സ്വന്തമാമെന്നും അതിനാൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം എത്രയും വേ​ഗം സാധ്യമാകുമെന്നുമാണ് മന്ത്രിയുടെ പ്രസ്താവന. മാധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

അയോദ്ധ്യയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് വാക്ക് നൽകിയത് പാലിക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്ന വാചകത്തിന് സുപ്രീം കോടതി വിധി നിലവിലുണ്ടല്ലോ എന്നാണ് മാധ്യമങ്ങൾ ചോദിച്ചത്. എന്നാൽ സുപ്രീം കോടി നമ്മുടെ സ്വന്തമല്ലേ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. സംഭവം വിവാദമായതോടെ തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തെരെഞ്ഞെടുപ്പ് വരാനിരിക്കെ സമൂഹത്തിൽ ധ്രുവീകരണം നടത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.