Asianet News MalayalamAsianet News Malayalam

രണ്ടാമത് പിറന്നതും പെണ്‍കുട്ടി; 18 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ നിലത്തടിച്ച് കൊന്നു

നവംബര്‍ 12നാണ്  മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചതായി  സെലസ്റ്റീന തന്റെ അമ്മയെ അറിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ സ്റ്റാൻലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ  കുട്ടി മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്ന് മനസ്സിലാക്കിയ പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തി. 

mother arrest for murdering her 18 day old daughter
Author
Chennai, First Published Nov 29, 2018, 4:22 PM IST

ചെന്നൈ: തമിഴ്നാട്ടില്‍ പതിനെട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കാശിമേട് സ്വദേശിയായ സെലസ്റ്റീന എന്ന യുവതിയാണ് അറസ്റ്റിലായത്. മുലയൂട്ടുമ്പോള്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചെന്നായിരുന്നു സെലസ്റ്റീനയുടെ വാദം. എന്നാല്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ യുവതി കുഞ്ഞിനെ നിലത്തടിച്ച് കൊല്ലുകയായിരുന്നുവെന്ന് തെളിഞ്ഞു.

നവംബര്‍ 12നാണ്  മുലയൂട്ടുന്നതിനിടെ കുഞ്ഞ് മരിച്ചതായി  സെലസ്റ്റീന തന്റെ അമ്മയെ അറിക്കുന്നത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ സ്റ്റാൻലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ  കുട്ടി മരിച്ചത് തലക്കേറ്റ ക്ഷതം കാരണമാണെന്ന് മനസ്സിലാക്കിയ പൊലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തി. 

അന്വേഷണ വേളയിൽ  സെലസ്റ്റീന നല്‍കിയ മൊഴികള്‍ വിരുദ്ധമായതിനെ തുടര്‍ന്ന് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.  മൂത്ത കുട്ടിയും പെൺകുഞ്ഞായിരുന്നു. ഇക്കാര്യത്തിന്റെ പേരില്‍ ഭര്‍ത്താവ് സത്യരാജ് തന്നെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതോടെ ഭര്‍ത്താവ് എങ്ങനെ പെരുമാറുമെന്ന ഭയം നിമിത്തമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് സെലസ്റ്റീന പൊലീസിന് മൊഴി നല്‍കി. ഭർത്താവിന് മറ്റൊരു സ്ത്രീയില്‍ മൂന്ന് വയസ്സായ പെണ്‍കുട്ടി ഉണ്ട്. ഈ വിവരം മറച്ചു വച്ചായിരുന്നു വിവാഹമെന്നും സെലസ്റ്റീന ആരോപിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios