ബജ്വ മികച്ച പ്രകടനം കാഴ്ചവെച്ച ശക്തനായ സേനാ ഉദ്യോഗസ്ഥനാണ്. യു.എൻ ദൗത്യത്തിൽ സാമാധാനമെന്ന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ ഉണ്ടായിരുന്ന സൗഹൃദം സ്വന്തം രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുമ്പോൾ ഉണ്ടായെന്നു വരില്ല. കാരണം രാജ്യത്തിന്‍റെ താൽപര്യങ്ങൾക്കാണ് അവിടെ മുൻതൂക്കം. ഇന്ത്യ സൂക്ഷ്മത പാലിക്കണമെന്നും ബിക്രം സിങ് പറഞ്ഞു.

റഹീൽ അഹമദ് വിരമിച്ച ഒഴിവിലാണ് ജാവേദ് ബജ്വ പാക്ക് സൈനികമേധാവിയാകുന്നത്. ശനിയാഴ്ചയാണ് ബജ്വയെ പുതിയ സൈനിക മേധാവിയായി പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയമിച്ചത്. പാകിസ്താൻ മിലട്ടറി അക്കാദമിയുടെ 62ാം കോഴ്സിലൂടെ സൈന്യത്തിലെത്തിയ ബജ്‍വ 1982ൽ പാകിസ്താൻ ആർമിയുടെ സിന്ധ് റെജിമെൻറിലൂടെയായിരുന്നു സൈനിക സേവനം തുടങ്ങിയത്.