2010 ജൂലൈ നാലിന് വീടിന് സമീപം വെച്ചാണ് ജോസഫിനെ പ്രതികള്‍ ആക്രമിച്ചത്. കേസില്‍ പതിമൂന്ന് പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. പത്ത് പ്രതികള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും മുഖ്യപ്രതികളെ സഹായിച്ചതിന് മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷതടവുമാണ് വിധിച്ചത്. ആക്രമണത്തിന് ശേഷം സജിന്‍ ഉള്‍പ്പെടെ നിരവധി പ്രതികള്‍ ഒളിവില്‍ പോയി. കേസില്‍ ഇനിയും നാലു പ്രതികള്‍കൂടി പിടിയിലാകാനുണ്ട്.