തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്മെൻറ് പദ്ധതി കോടതിയിൽ ഹാജരാക്കാൻ സെബിയോടും( സെക്യൂരിറ്റീസ് ആൻറ് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ) അമികസ് ക്യൂരി ശേഖർ നഫാഡെയോടും കോടതി ആവശ്യപ്പെട്ടു.

ഒക്ടോബറിലാണ് സുബ്രതാ റോയുടെ പരോൾ നവംബർ 28 വരെ നീട്ടിയത്. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയിലാണ് റോയ് പരോളില്‍ ഇറങ്ങിയത്. അമ്മയുടെ മരണത്തെ തുടര്‍ന്നാണ് റോയിക്ക് അനുവദിച്ച പരോള്‍ പല തവണയായി നീട്ടുകയായിരുന്നു.