വരാപ്പുഴ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
- വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം
- എസ്ഐ ദീപക്കിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ ജയിലിൽ കഴിയുന്ന എസ്.ഐ ദീപക് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. കേസ് ഡയറിയും രഹസ്യ മൊഴിയുടെ പകർപ്പും ഹാജരാക്കാൻ സർക്കാർ സമയം നീട്ടി ചോദിച്ചതിനെ തുടർന്നാണ് കേസ് നാളത്തേക്ക് മാറ്റിയത്.
ശ്രീജിത്തിന്റെ മരണത്തിൽ തനിക്കു പങ്കില്ലെന്ന് എസ് ഐ ദീപക് ഇന്നലെ ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. വരാപ്പുഴയിൽ ക്രമസമാധാന പ്രശ്നം ഉണ്ടായപ്പോൾ പാതിരാത്രി സ്റ്റേഷൻ ഡ്യൂട്ടിയിൽ വരിക മാത്രമാണ് ചെയ്തത്. ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തത് ഞാൻ അല്ലെന്നു എസ് ഐ ദീപക് പറഞ്ഞു.
സ്റ്റേഷനിൽ വച്ചല്ല ശ്രീജിത്തിന് മർദ്ദനമേറ്റത്. യാത്രക്കിടയിൽ ആണെന്നും അതിനാൽ അതിൽ തനിക്കു പങ്കില്ലെന്ന് ദീപക് പറഞ്ഞു. ശ്രീജിത്തിന്റെ അമ്മയോ ഭാര്യയോ തനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ചില പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് തന്റെ പേര് വന്നത്. പ്രതി കസ്റ്റഡിയിൽ മരിച്ചാൽ നഷ്ടപരിഹാരം കിട്ടും. അതിനായി ചിലർ ഒത്തു കളിച്ചെന്നും എസ് ഐ ദീപക് ഹൈക്കോടതിയിൽ പറഞ്ഞു.