സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ. എവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന് പ്രതിഭ ചോദിച്ചു. മകനെ അപമാനിച്ച വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടിക്ക് അനുമതി തേടിയെങ്കിലും പാർട്ടി നൽകിയില്ല.

ആലപ്പുഴ: അമ്പലപ്പുള എംഎൽഎ ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന ചോദ്യവുമായി യു പ്രതിഭ. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ചർച്ചയിലാണ് പ്രതിഭയുടെ ചോദ്യം. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന ജി സുധാകരന്‍റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്. നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ.

Add Asianetnews as a Preferred SourcegooglePreferred

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ലാ നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭയ്ക്ക് ജയിക്കാൻ അർഹതയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.

ആലപ്പുഴ: അമ്പലപ്പുള എംഎൽഎ ജി സുധാകരൻ കുട്ടിച്ചാത്തനാണോ എന്ന ചോദ്യവുമായി യു പ്രതിഭ. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ ചർച്ചയിലാണ് പ്രതിഭയുടെ ചോദ്യം. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്. എവിടെ നിന്നാലും താൻ ജയിക്കുമായിരുന്നെന്ന ജി സുധാകരന്‍റെ പരാമർശത്തോടാണ് പ്രതിഭയുടെ പ്രതികരണം. വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനമാണ് യു പ്രതിഭ ഉന്നയിക്കുന്നത്. നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടിയിരിക്കുകയാണ് യു പ്രതിഭ.

മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു. നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യപ്പെട്ടു. അതേ സമയം പ്രതിഭയുടെ ആവശ്യത്തിന് ജില്ലാ നേതൃത്വം അനുമതി നൽകിയിട്ടില്ല. പ്രതിഭയ്ക്ക് ജയിക്കാൻ അർഹതയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.