തിരുവനന്തപുരം റെയില്‍‌വെ സ്റ്റേഷനിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം റെയില്വെ സ്റ്റേഷനിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. എഞ്ചിന് പാളത്തില് കുടുങ്ങിയതിനെ തുടര്ന്ന് തകരാറിലായ സിഗ്നല് സംവിധാനം ശരിയാക്കി. വഞ്ചിനാട് എകസ്പ്രസും ചെന്നെ എഗ്മോര് എക്സ്പ്രസും സ്റ്റേഷനില് എത്തി. എഞ്ചിന് പാളത്തില് നിന്ന് മാറ്റാനുളള ശ്രമങ്ങള് തുടരുന്നു.
തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ സിഗ്നൽ തകരാറിനെ തുടര്ന്ന് ട്രെയിനുകള് വൈകിയാണ് ഓടിയിരുന്നത്. യാര്ഡില് നിന്ന് പാളത്തിലേക്ക് കൊണ്ടുവന്ന എഞ്ചിന് രാവിലെയാണ് പാളത്തില് കുടങ്ങിയത്. ഇതോടെ ഓട്ടോമേറ്റഡ് സിഗ്നലിങ് സംവിധാനം തകരാറിലായി. രാവിലെ 9.42 ന് കൊച്ചുവേളിയിലെത്തിയ വഞ്ചിനാട് എക്സ്പ്രസ് 12 മണി വരെ കൊച്ചുവേളി സ്റ്റേഷനില് പിടിച്ചിട്ടു. തുടര്ന്ന് 12.30ഓടെ മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് ഈ ട്രെയിന് എത്തിക്കുകയായിരുന്നു. ഇന്റർസിറ്റി, മലബാർ എക്സ്പ്രസ്, ബോംബൈ കന്യാകുമാരി എക്സ്പ്രസ്, ജയന്തി ജനത എക്സ്പ്രസ് എന്നിവ വൈകിയാണ് ഓടുന്നത്.
