2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

മോസ്കോ: അഞ്ചു തവണ ഗ്രാന്‍സ്ലാം ചാമ്പ്യനായിട്ടുള്ള റഷ്യയുടെ മരിയ ഷറപ്പോവ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ദീര്‍ഘകാലമായി തോളിലെ പരിക്ക് അലട്ടിയിരുന്ന 32കാരിയായ ഷറപ്പോവ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയാണ്. ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ മാത്രം കളിച്ച ഷറപ്പോവ രണ്ടിലും പരാജയപ്പെട്ടിരുന്നു. വാനിറ്റി ഫെയറിലും വോഗിലും എഴുതിയ ലേഖനത്തിലൂടെയാണ് ഷറപ്പോവ മത്സര ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2004ല്‍ പതിനേഴാം വയസില്‍ വിംബിള്‍ഡണ്‍ കിരീടം നേടിയതോടെയാണ് ഷറപ്പോവ ടെന്നീസ് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായത്. 2015 ഓഗസ്റ്റില്‍ ഷറപ്പോവ വനിതാ സിംഗിള്‍സ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.

മുന്‍ ലോക ഒന്നാം റാങ്കുകാരിയായ ഷറപ്പോവ നിലവില്‍ റാങ്കിംഗില്‍ 373ാം സ്ഥാനത്താണ്. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരാജയപ്പെട്ടശേഷം ഇത് കരിയറിലെ അവസാന ഗ്രാന്‍സ്ലാമാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ടെന്നീസിന് പുറമെ ഫാഷന്‍ ലോകത്തും ഗ്ലാമര്‍ താരമായി ഷറപ്പോവ ആരാധകരുടെ മനം കവര്‍ന്നിരുന്നു.