Asianet News MalayalamAsianet News Malayalam

ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങില്‍ ഇനി രാജ്യത്തിന്റെ പതാക വഹിക്കുക പുരുഷ-വനിതാ താരങ്ങള്‍ ഒരുമിച്ച്

ഒളിംപിക്സില്‍ പങ്കെടുക്കുന്ന അഭയാര്‍ഥികളുടെ ടീം ഉള്‍പ്പെടെ 206 രാജ്യങ്ങളിലെയും പുരഷ-വനിതാ താരങ്ങള്‍ ഒരുമിച്ചായിരിക്കും ഇനി രാജ്യത്തിന്റെ പതാകയുമേന്തി മാര്‍ച്ച് പാസ്റ്റിനെത്തുക.

 

Tokyo Olympics: Countries can have both male and female flag bearers at opening ceremony
Author
London, First Published Mar 5, 2020, 7:01 PM IST

ടോക്കിയോ: ലിംഗനീതിക്കായി ഒളിംപിക്സ് സമിതിയുടെ നിര്‍ണായകചുവടുവെയ്പ്പ്. ഉദ്ഘാടന ചടങ്ങിൽ രാജ്യങ്ങളുടെ പതാകവാഹകരായി ഇനി പുരുഷ വനിത താരങ്ങള്‍ ഒന്നിച്ചെത്തും. ടോക്കിയോ ഒളിംപിക്സ് മുതലാണ് പുതിയ മാറ്റം നടപ്പിലാവുക.

ഒളിംപിക്സില്‍ പങ്കെടുക്കുന്ന അഭയാര്‍ഥികളുടെ ടീം ഉള്‍പ്പെടെ 206 രാജ്യങ്ങളിലെയും പുരഷ-വനിതാ താരങ്ങള്‍ ഒരുമിച്ചായിരിക്കും ഇനി രാജ്യത്തിന്റെ പതാകയുമേന്തി മാര്‍ച്ച് പാസ്റ്റിനെത്തുക.

ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളില്‍ 48.8 ശതമാവും വനിതകളായതിനാല്‍ ഇത്തവണത്തെ ഒളിംപിക്സ് ലിംഗനീതി ഉറപ്പാക്കുന്ന ഒളിംപിക്സായിരിക്കുമെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങില്‍ പതാക വഹിക്കുന്ന പുരുഷ-വനിതാ താരങ്ങളെ അതാത് രാജ്യത്തെ ഒളിംപിക് കമ്മിറ്റികള്‍ക്ക് നിര്‍ദേശിക്കാം.

Follow Us:
Download App:
  • android
  • ios