Asianet News MalayalamAsianet News Malayalam

മതേതരത്വം വിഷലിപ്തമായി; 10 വർഷമായി വ്യവസായങ്ങളൊന്നുമില്ല: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ

സിംഗൂറിലും നന്ദിഗ്രാമിലും ശ്മശാന നിശ്ശബ്ദതയാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴത്തെ ഭരണത്തിൽ കാർഷിക മേഖല പിന്നോക്കം പോയിരിക്കുകയാണെന്നും വിമർശിച്ചു. 

Buddhadeb Bhattacharya criticize tmc and bjp in west bengal
Author
Kolkata, First Published Mar 30, 2021, 1:14 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയും രൂക്ഷഭാഷയിൽ വിമർശിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെയും അതിന്റെ മതേതരത്വത്തെയും തകർത്തുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഇടതു-കോൺഗ്രസ്- ഐഎസ്എഫ് സഖ്യത്തിന് മാത്രമേ ബംഗാളിലെ ഇരുട്ടിൽ നിന്ന് കരകയറ്റാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സിംഗൂറിലും നന്ദിഗ്രാമിലും ശ്മശാന നിശ്ശബ്ദതയാണ് നിലനിൽക്കുന്നതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം ഇപ്പോഴത്തെ ഭരണത്തിൽ കാർഷിക മേഖല പിന്നോക്കം പോയിരിക്കുകയാണെന്നും വിമർശിച്ചു. പത്ത് വർഷത്തെ ഭരണത്തിൽ യാതൊരു വ്യവസായവും ആരംഭിച്ചിട്ടില്ല. 

തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ നേതൃത്വത്തിൽ 2007-2008 കാലഘട്ടത്തിൽ സിംഗൂരിലും നന്ദിഗ്രാമിലും നടന്ന ഭൂവിനിയോഗ വിരുദ്ധ പ്രസ്ഥാനങ്ങളാണ് ശക്തമായിരുന്ന ഇടതുമുന്നണി സർക്കാരിനെ തകർത്ത് തൃണമൂൽ കോൺഗ്രസ് ഭരണത്തിന് അടിത്തറയിട്ടത്. ബംഗാളിലെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെട്ടു. വിദഗ്ധരായ തൊഴിലാളികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി.അഴിമതിയും കൊള്ളയും സിൻഡിക്കേറ്റും ചേർന്ന് ജനങ്ങളുടെ ജീവിതം അസഹനീയമാക്കി. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ മൂലം സ്ത്രീകളുടെയും കുട്ടികളുടെയും ആദരവും സുരക്ഷയും അപകടത്തിലാണെന്നും ഭട്ടാചാര്യ കുറ്റപ്പെടുത്തി. 

പശ്ചിമബംഗാളിന്റെ അഭിമാനമായിരുന്ന മതേതരത്വം വിഷമയമായെന്നും അദ്ദേഹം വിമർശിച്ചു. ഒരു വശത്ത് തൃണമൂൽ കോൺഗ്രസിന്റെ സ്വേച്ഛാധിപത്യഭരണവും മറുവശത്ത് ബിജെപിയുടെ ഭിന്നിപ്പും മതധ്രുവീകരണവും സംസ്ഥാനത്തെ നാശത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios