35 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 300,000 ക്യാപ്റ്റഗൺ ഗുളികകളും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്നിനെതിരെ പോരാട്ടം തുടരുന്നു. വൻ തോതിൽ ലഹരിമരുന്ന് കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ നാർക്കോട്ടിക്സ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

ഇവരുടെ വാഹനം പരിശോധിച്ചപ്പോൾ 35 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 300,000 ക്യാപ്റ്റഗൺ ഗുളികകളും വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. 500,000 കുവൈത്ത് ദിനാർ വിപണി മൂല്യമുള്ള വസ്തുക്കളാണ് പിടികൂടിയത്. കൂടുതൽ നിയമ നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

അതേസമയം അടുത്തിടെ കുവൈത്തിൽ ലഹരിമരുന്ന് കൈവശം വെച്ച ഒരാൾ അറസ്റ്റിലായിരുന്നു. ടെറിറ്റോറിയൽ വാട്ടേഴ്സിലൂടെ രാജ്യത്തേക്ക് കടത്തുകയായിരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് കൺട്രോളിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് പിടികൂടിയത്.

കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ 30 കിലോ ഹാഷിഷും 2000 ലിറിക്ക ഗുളികകളും സഹിതമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്ത് ലക്ഷ്യമിട്ടാണ് ഇവ കൈവശം വച്ചതെന്ന് പ്രതി സമ്മതിച്ചു. തുടർ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Read Also -  ബ്ലോഗറുടെ 'ഫ്രഞ്ച് ലിപ്‌സ്' വീഡിയോ; എട്ടുവയസ്സുകാരിക്ക് ലിപ് ഫില്ലർ, വിവാദമായപ്പോൾ മലക്കം മറിഞ്ഞു, നടപടി

കുവൈത്തിൽ കർശന പരിശോധന; 19,540 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ​ഗവർണറേറ്റുകളിലും കർശന പരിശോധന തുടരുന്നു. 23 മുതൽ 29 വരെ ട്രാഫിക് പട്രോളിംഗ് നടത്തിയ ട്രാഫിക് ക്യാമ്പയിനുകളിൽ 19,540 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. പരിശോധനകളിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ 144 വാഹനങ്ങളും 47 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. 

വാണ്ട‌ഡ് ലിസ്റ്റിലുള്ള 30 വാഹനങ്ങളും കണ്ടെത്തി. വാണ്ടഡ് ലിസ്റ്റിലുള്ള 12 പേരെയാണ് പിടികൂടിയത്. തിരിച്ചറിയൽ രേഖയില്ലാത്ത 10 പേർ, സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലാത്ത 10 പേർ എന്നിവരും അറസ്റ്റിലായി. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചതിന് രണ്ട് പേരെ പിടികൂടി. തുടർ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി. ​ഗുരുതരമായ 255 എണ്ണം ഉൾപ്പെടെ 1,425 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.