സൗദി അറേബ്യയിൽ ഇന്ന് 389 പേര്‍ക്ക് കൂടി കൊവിഡ്. ചികിത്സയിലായിരുന്ന 124 പേര്‍ സുഖം പ്രാപിച്ചു. ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
റിയാദ്: സൗദി അറേബ്യയിൽ ഭീഷണിയായി പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന എണ്ണം നാനൂറിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടയിൽ 389 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 124 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്‍തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‍ത ആകെ കേസുകളുടെ എണ്ണം 5,52,795 ആയി. ആകെ രോഗമുക്തി കേസുകൾ 5,40,868 ആണ്. ആകെ മരണസംഖ്യ 8,871 ആയി. ഇന്ന് രാജ്യത്ത് ആകെ 32,809,383 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 3,056 പേരിൽ 33 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്താകെ ഇതുവരെ 49,597,752 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,951,756 എണ്ണം ആദ്യ ഡോസ് ആണ്. 23,068,475 എണ്ണം സെക്കൻഡ് ഡോസും. 1,732,528 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 1,577,521 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 122, ജിദ്ദ - 81, മക്ക - 76, മദീന - 22, ദമ്മാം - 14, ഖോബാർ - 11, ഹുഫൂഫ് - 10, മുബറസ് - 7, ദഹ്റാൻ - 5, ജീസാൻ - 4, അബഹ - 3, ഖർജ് - 3, തുവൽ - 2, ഹുത്ത സുദൈർ - 2, ബുറൈദ - 2, അൽബാഹ - 2, ദവാദ്‍മി - 2, ജുബൈൽ - 2, ഖത്വീഫ് - 2, വാദി ദവാസിർ - 2, മറ്റ് 15 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം.
