നാടുകടത്തപ്പെട്ട വ്യക്തി വീണ്ടും രാജ്യത്തേക്ക് കടന്നു; അന്വേഷണം തുടങ്ങി അധികൃതര്‍
നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു. എങ്ങനെയാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ഒരിക്കല്‍ നാടുകടത്തപ്പെട്ട വ്യക്തി രാജ്യത്തേക്ക് വീണ്ടും പ്രവേശിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങി ആഭ്യന്തര മന്ത്രാലയം. ജയിൽവാസത്തിന് ശേഷം നാടുകടത്തപ്പെട്ട ഗൾഫ് രാജ്യത്ത് നിന്നുള്ള വ്യക്തിയാണ് ബയോമെട്രിക് വിരലടയാളം സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടും വീണ്ടും കുവൈത്തില്‍ കടന്നത്.
ഇതിന്‍റെ കാരണങ്ങളാണ് അധികൃതര്‍ അന്വേഷിക്കുന്നത്. നഹ്‌ദ പ്രദേശത്തെ സുരക്ഷാ പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടുകയായിരുന്നു. എങ്ങനെയാണ് ഇയാള്‍ രാജ്യത്തേക്ക് കടന്നതെന്ന് കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ പ്രതിയെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ലാൻഡ്‌പോർട്ടിലെ ഒരു ജീവനക്കാരൻ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഗൂഢാലോചനയെക്കുറിച്ചും അധികൃതര്‍ സംശയിക്കുന്നുണ്ട്.
Read Also - കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട അറബ് പൗരൻ അറസ്റ്റിൽ
നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,260 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19 മുതല്‍ 25 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
താമസ നിയമം ലംഘിച്ച 10,819 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,090 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,351പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 23 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 24 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 48,405 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 42,495 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 2,199 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 9,239 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...