ഇറാൻ ആക്രമണകാരിയാണെന്നും വഞ്ചനാപരമായ പ്രവൃത്തിയാണെന്നും യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. അറേബ്യൻ ഗൾഫിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ ഇറാനാണ് പ്രധാന ഉത്തരവാദിയെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇറാൻ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അബുദാബി: യുഎഇക്ക് നേരെയുണ്ടായ വഞ്ചനാപരമായ ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഗൾഫ്, അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിച്ച ഐക്യദാർഢ്യത്തെ യുഎഇ വിലമതിക്കുന്നതായി യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. വഞ്ചനാപരമായ ഇത്തരം പ്രവൃത്തികളെ ലോകം തള്ളിക്കളയുന്നു എന്നതിന്‍റെ തെളിവാണ് ഈ പിന്തുണയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അറേബ്യൻ ഗൾഫിലെ പ്രതിസന്ധി രൂക്ഷമാക്കുന്നതിൽ ഇറാനാണ് പ്രധാന ഉത്തരവാദിയെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഇറാൻ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്യുന്നവരെ ഒറ്റപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം പ്രതിജ്ഞാബദ്ധമാണെന്ന് ഈ നിലപാടുകൾ അടിവരയിടുന്നു.
ഉത്തരവാദിത്തത്തിലും മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിയെയാണ് ലോകം പിന്തുണയ്ക്കുന്നത്, അല്ലാതെ ഇറാന്റെ വഴിവിട്ട നീക്കങ്ങളെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മെയ് 4 തിങ്കളാഴ്ച യുഎഇക്ക് നേരെ നടന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി തുടങ്ങിയ വൻശക്തികൾ യുഎഇക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനോടുള്ള ഔദ്യോഗിക പ്രതികരണമായാണ് ഗർഗാഷിന്റെ പ്രസ്താവന വരുന്നത്.





