പെരുമാറ്റത്തിലെ അസ്വാഭാവികത, ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞു; ജിമ്മില്‍ വെച്ച് കോച്ച് പീഡിപ്പിച്ചതായി പെൺകുട്ടി
ജിമ്മിൽ വെച്ച് വിദ്യാർത്ഥിനിയെ മോശമായി സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കോച്ചിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌കൂളിലെ ജിമ്മിൽ വെച്ച് പ്രവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരു വിദേശ സ്‌കൂളിലെ ഈജിപ്ഷ്യൻ കോച്ചിന് അഞ്ച് വർഷത്തെ തടവ് വിധിച്ച് കാസേഷൻ കോടതി. ശിക്ഷാ കാലാവധിക്ക് ശേഷം പ്രവാസിയെ നാടുകടത്തും.
Read Also - എത്തിയത് രണ്ട് കാര്‍ഗോ, പെട്ടിയില്‍ സവാള, ഉദ്യോഗസ്ഥര്‍ക്ക് സംശയം; എക്‌സ്റേ പരിശോധനയിൽ കണ്ടെത്തിയത് കഞ്ചാവ്
ജിമ്മിൽ വെച്ച് വിദ്യാർത്ഥിനിയെ മോശമായി സ്പർശിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് കോച്ചിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയിരിക്കുന്നത്. അസ്വാഭാവികമായ നിലയിലാണ് മകൾ വീട്ടിലെത്തിയതെന്നും എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ പൊട്ടിക്കരഞ്ഞെന്നും വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുനനു. ജിമ്മിൽ വെച്ച് ടീച്ചർ തന്നോട് ചെയ്ത കാര്യങ്ങൾ പെൺകുട്ടി വെളിപ്പെടുത്തുകയും ചെയ്തു.
സ്‌കൂളിലെ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങൾ പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയതിന്റെ തെളിവായി ശേഖരിച്ചിരുന്നു. അതേസമയം, പ്രതിക്ക് പത്ത് വർഷത്തെ കഠിന തടവ് ശിക്ഷയാണ് അപ്പീൽ കോടതി വിധിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം