30 രാജ്യങ്ങളിൽ നിന്നായി 250 ലധികം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനമേളയിൽ പതിനായിരത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.

റിയാദ്: ഞായറാഴ്ച ആരംഭിച്ച സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ‘ഗ്ലോബൽ ഹെൽത്ത് 2022’ന് ആരോഗ്യമേള റിയാദിൽ ചൊവ്വാഴ്ച സമാപിക്കും. ‘ആരോഗ്യമേഖലയുടെ പരിവർത്തനം’ എന്ന തലവാചകത്തിലാണ് റിയാദ് നഗരത്തിലെ എക്സിറ്റ് 10 നടുത്തുള്ള റിയാദ് ഇന്റർനാഷനൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മേള.

ആരോഗ്യമന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ-ജലാജിൽ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ സന്ദർശകരെ പ്രവേശിപ്പിക്കും. 30 രാജ്യങ്ങളിൽ നിന്നായി 250 ലധികം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനമേളയിൽ പതിനായിരത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ആരോഗ്യ പരിപാലന മേഖലയിലേക്ക് നിരവധി സുപ്രധാന നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനും കൂടുതൽ ഊർജസ്വലവും സമൃദ്ധവുമായ ആരോഗ്യ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും സംഗമം വേദിയാകും.

വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ കമ്പനികൾ അവരുടെ ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും മെഷീനുകളും പ്രദർശനത്തിന് അണിനിരത്തിയിട്ടുണ്ട്. ആശുപത്രികൾ, പോളിക്ലിനിക്കുകൾ, ഫർമസികൾ ഉൾപ്പടെയുള്ള സ്ഥാനാപനങ്ങൾക്ക് ആവശ്യമായ സോഫ്റ്റ് വെയറുകളുകളും മറ്റ് ഐ.ടി ബിസിനസ്സ് സൊലൂഷനുകളും പരിചയപ്പെടാനും വാങ്ങുന്നതിനുമുള്ള അവസരമാണിത്.

Read More- ഖത്തറിലേക്ക് പോകുന്നവര്‍ സൗദി അറേബ്യയും സന്ദര്‍ശിക്കണമെന്ന് മെസ്സി

സൗദി അറേബ്യയിൽ ആദ്യമായി ദേശീയ ഗെയിംസ് ഈ മാസം 27 മുതൽ 

റിയാദ്: സൗദി അറേബ്യയിൽ ആദ്യമായി ദേശീയ ഗെയിംസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 27ന് റിയാദിലായിരിക്കും പ്രഥമ ദേശീയ ഗെയിംസ് നടക്കുക. 10 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസിലെ വിജയികൾക്ക് 20 കോടി റിയാലാണ് സമ്മാനത്തുക. രണ്ടുവർഷം മുമ്പാണ് സൗദി ഗെയിംസിന്റെ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ കൊവിഡിനെ തുടർന്ന് പിന്നീട് നീട്ടിവെക്കുകയായിരുന്നു.

Read More-  പ്രവാസി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന 180 സ്ഥലങ്ങള്‍ ഒഴിപ്പിച്ചു

ആറായിരത്തിലധികം കായിക താരങ്ങൾ സൗദി ചരിത്രത്തിലെ ആദ്യ ഗെയിംസിൽ അണിനിരക്കും. കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. യോഗ്യതാ റൗണ്ടുകളിൽ ഇരുപതിനായിരത്തിലധികം പുരുഷ - വനിതാ കായിക താരങ്ങൾ പങ്കെടുത്തിരുന്നു. ആറായിരത്തിലധികം അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 200 ക്ലബ്ബുകളെ പ്രതിനിധീകരിച്ചാണ് അത്‍ലറ്റുകൾ പങ്കെടുക്കുന്നത്. കൂടാതെ പാരാലിമ്പിക് ഒളിമ്പിക് കമ്മിറ്റിയുടെ കീഴിൽ ഭിന്നശേഷിക്കാരും പങ്കെടുക്കും.