പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും സ്ഥിരമായി ബ്രാകൾ മോഷണം പോകുന്നെന്ന് പരാതിപ്പെടുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ലാപ്ടോപ്പുകൾ മോഷണം പോകുമ്പോൾ തങ്ങളുടെ ഹോസ്റ്റലിൽ ബ്രായാണ് മോഷണം പോകുന്നതെന്ന് യുവതി സരസമായി പറയുന്നു. ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനവും വിമർശനവും ഒരുപോലെ ലഭിച്ചു.

ഷ്ടപ്പെട്ട അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട സാധനങ്ങളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കഴിഞ്ഞാൽ അത്തരം കുറിപ്പുകൾക്കും വീഡിയോകൾക്കും ഏറെ കാഴ്ചക്കാരുണ്ട്. എന്നാൽ, തങ്ങളുടെ ഹോസ്റ്റലിൽ നിന്നും നിരന്തരം മോഷണം പോകുന്നെന്ന് പരാതിപ്പെട്ട ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും സ്ഥിരമായി ബ്രാകൾ മോഷണം പോകുന്നെന്ന യുവതിയുടെ പരാതിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

ആൺ - പെൺ കുട്ടികളുടെ ഹോസ്റ്റലുകളിലെ മോഷണം

വിവിധ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കിടപ്പെടുന്ന വീഡിയോയിൽ വിദ്യാർത്ഥിനി തന്‍റെ സുഹൃത്തിനൊപ്പം ഹോസ്റ്റലിന്‍റെ ഇടനാഴിയിലൂടെ നടന്ന് കൊണ്ട് തങ്ങളുടെ ഹോസ്റ്റലിലെ വിചിത്രമായ മോഷണത്തെ കുറിച്ച് പരാതിപ്പെട്ടു. ചിരിച്ച് കൊണ്ട് സരസമായി അവതരിപ്പിക്കപ്പെട്ട പരാതി സമൂഹ മാധ്യമ ഉപയോക്താക്കളെയും ചിരിപ്പിച്ചു. നഷ്ടപ്പെട്ടതിനെ കുറിച്ച് ഓർത്ത് ചിരിച്ചവരാണ് കൂടുതലുമെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം. വീഡിയോയുടെ തുടക്കത്തിൽ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നും എന്താണ് മോഷണം പോകുന്നതെന്ന് പെണ്‍കുട്ടി ചോദിക്കുന്നു. പിന്നാലെ അവൾ തന്നെ അതിന് ഉത്തരവും നൽകുന്നു. 

Scroll to load tweet…

ലാപ്ടോപ്പ്. ചാർജ്ജ് തുടങ്ങിയവയാണ് ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നിന്നും മോഷണം പോകുന്നത്. എന്നാൽ, തങ്ങളുടെ ഹോസ്റ്റലിൽ നിന്നും ബ്രായാണ് മോഷണം പോകുന്നതെന്ന് പറഞ്ഞ് ഇരുവരും ചിരിക്കുന്നു. പിന്നാലെ പെണ്‍കുട്ടി തന്‍റെ ആശങ്ക പങ്കുവയ്ക്കുന്നു. ബ്രാ മോഷ്ടിക്കപ്പെട്ടതിനെക്കുറിച്ചല്ല ടെൻഷൻ, മറ്റേയാൾക്ക് 32B ബ്രാ എങ്ങനെ യോജിക്കും എന്നതിനെക്കുറിച്ചാണ് ടെൻഷൻ. പിന്നാലെ അവൾ മറ്റൊരാളുടെ സാധനം എങ്ങനെയാണ് ധരിക്കുകയെന്നും മോഷ്ടിച്ച വസ്തു തനിക്ക് തിരിച്ച് താരനും അവൾ ആവശ്യപ്പെടുന്നു. ഏറ്റവും ഒടുവിലായി ദാരിദ്രം ഒരു നിർബന്ധമാണെന്നും അവൾ പറയുന്നത് കേൾക്കാം.

വിമർശിച്ചും അഭിനന്ദിച്ചും കുറിപ്പുകൾ

വീഡിയോ വൈറലായതിന് പിന്നാലെ കുറിപ്പുകളുമായി സമൂഹ മാധ്യമ ഉപയോക്താക്കളുമെത്തി. മിക്കതും തമാശ നിറഞ്ഞ കുറിപ്പുകളായിരുന്നു. പീക്ക് ഹോസ്റ്റൽ കോമഡിയെന്നായിരുന്നു ഒരു കുറിപ്പ്. മറ്റ് ചിലർ ആളുകൾ കൂടുതൽ വിസിബിലിറ്റി ആഗ്രഹിക്കുന്നെന്നും അതിനാൽ എന്ത് കാര്യവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നെന്നും പരിതപിച്ചു. വ്യക്തിപരമായ കാര്യങ്ങൾക്ക് പോലും വീഡിയോയാണ് ഇപ്പോൾ ആളുകളും ഒരു മാർഗ്ഗമെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. ചില ക്രിയേറ്റർമാർക്ക് ആശയങ്ങൾ ഇല്ലാതാകുമ്പോൾ, അവർ മടികൂടാതെ എന്തും പോസ്റ്റ് ചെയ്യുമെന്നായിരുന്നു മറ്റൊരു അഭിപ്രായം. സ്വകാര്യത ഇന്നൊരു വിനോദ മാ‍ർഗമാണെന്നായിരുന്നു ചിലരുടെ പരാതി. അതേസമയം വിഷയത്തെക്കാൾ വിഷയം കൈകാര്യം ചെയ്ത രീതിയും അതിലെ നർമ്മവും ഏറെ പേരെ ആകർഷിച്ചു.