സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.
റിയാദ്: കൊലക്കേസ് പ്രതിയായ സൗദി പൗരന് മക്ക മേഖലയിൽ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശി പൗരൻ ജാബിർ ബിൻ മുഹമ്മദ് ബിൻ യഹ്യ ദൗഷിയെ കുത്തിക്കൊന്ന അബ്ദുൽ അസീസ് ബിൻ ഈസ ബിൻ അലി അബ്ദലിയെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ ഇയാൾ ജാബിറിനെ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. കുത്തേറ്റയാൾ തൽക്ഷണം മരിച്ചു.
Read Also - വെള്ളിയാഴ്ച വരെ വ്യാപക മഴക്ക് സാധ്യത; ആവശ്യമായ മുൻകരുതൽ സ്വീകരിക്കണമെന്ന് മുന്നറിയിപ്പുമായി സൗദി അധികൃതര്‍
നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,260 പ്രവാസികള്‍ അറസ്റ്റില്‍
റിയാദ്: സൗദിയിൽ ഒരാഴ്ചക്കിടെ നിയമലംഘകരായ 17,260 വിദേശികള്‍ പിടിയില്‍. താമസ, തൊഴിൽ, അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധന വിവിധ ഭാഗങ്ങളിൽ ശക്തമായി തുടരുകയാണ്. വിവിധ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. ഈ മാസം 19 മുതല്‍ 25 വരെ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
താമസ നിയമം ലംഘിച്ച 10,819 പേർ, അതിർത്തി സുരക്ഷാചട്ടം ലംഘിച്ച 4,090 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 2,351പേർ എന്നിങ്ങനെയാണ് അറസ്റ്റ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 703 പേരും അറസ്റ്റിലായി. ഇവരിൽ 37 ശതമാനം യമനികളും 62 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്. 23 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 24 പേരും അറസ്റ്റിലായിട്ടുണ്ട്. ആകെ 48,405 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. പിടികൂടിയവരിൽ 42,495 നിയമലംഘകരുടെ ഫയലുകൾ യാത്രാരേഖകൾ ശരിയാക്കി നാടുകടത്താൻ അതത് രാജ്യങ്ങളുടെ എംബസികൾക്ക് കൈമാറി. 2,199 നിയമ ലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ ശിപാർശ ചെയ്തു. 9,239 ത്തോളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
