അറബിക്കടലില്‍ രൂപപ്പെട്ട " ക്യാർ "   ചുഴലിക്കാറ്റ്   ഒമാൻ തീരത്ത് നിന്നും 1350  കിലോമീറ്റർ  അകലെ  എത്തി നിൽക്കുന്നതായി  ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ശക്തമായ  കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നൽകുന്നു.

മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട " ക്യാർ " ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്നും 1350 കിലോമീറ്റർ അകലെ എത്തി നിൽക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നൽകുന്നു.

അതിതീവ്ര ന്യൂനമർദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. നിലവിൽ ഒമാനിലെ "റാസ് അൽ മദ്റക്ക" തീരത്തുനിന്ന് 1350 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം.

"ക്യാർ" ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് , കാറ്റിനു മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.തീവ്ര ചുഴലിക്കാറ്റായി മാറുന്ന " ക്യാർ " അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഒമാന്റെ തെക്കൻ ഭാഗത്തും തുടർന്ന് യമൻ തീരത്തും ആഞ്ഞടിക്കുവാൻ സാധ്യത ഉണ്ട്.

അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കിഴക്കൻ-മധ്യ അറേബ്യൻ കടലിൽ ഉത്ഭവിച്ച "ക്യാർ" ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് മുമ്പുതന്നെ അതിനു പേര് നൽകിയിരുന്നു.

"ക്യാർ ചുഴലിക്കാറ്റിന് ശേഷം രൂപപെടുവാൻ സാധ്യതയുള്ള കാറ്റിനു "മഹ" എന്നും തുടർന്നുള്ള ചുഴലുകാറ്റിനെ "ബുൾബുൾ" എന്നും വിളിക്കും. ക്യാറിന് മുമ്പുള്ള ചുഴലിക്കാറ്റിനെ "ഹിക്ക" എന്നാണ് വിളിച്ചിരുന്നത്.