പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാര്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാര്‍ എന്നിങ്ങനെയാണ് അധിക മരുന്നു നിരക്കുകള്‍.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് പുതിയ ചികിത്സാ നിരക്ക് ഏര്‍പ്പെടുത്തി. കുവൈത്തിലെ താമസക്കാരും ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദേശികളും മരുന്നിന് ഇനി പണം നല്‍കേണ്ടി വരുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അല്‍ അവാദി അറിയിച്ചു. ആതുര സേവന രംഗം മെച്ചപ്പെടുത്തുന്നതിനും മരുന്നുകള്‍ ഉപയോഗശൂന്യമായി പോകുന്നത് തടയാനുമാണ് പുതിയ സംവിധാനം. പുതിയ തീരുമാനം ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. 

ഇന്‍ഷുറന്‍സ് ഉള്ളവരും ഉയര്‍ന്ന മെഡിക്കല്‍ ഫീസ് നല്‍കണമെന്ന് വ്യവസ്ഥയുള്ള മന്ത്രിതല തീരുമാനത്തിന് പിന്നാലെയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളില്‍ അഞ്ചു ദിനാര്‍, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ 10 ദിനാര്‍ എന്നിങ്ങനെയാണ് അധിക മരുന്നു നിരക്കുകള്‍. മുമ്പ് പ്രൈമറി ഹെല്‍ത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകളിലും രണ്ടു ദിനാറാണ് പരിശോധന ഫീസ്. മരുന്നുകള്‍ സൗജന്യമായിരുന്നു. ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനയ്ക്ക് 10 ദിനാറാണ്. പുതിയ തീരുമാനത്തോടെ രണ്ടു ദിനാര്‍ പരിശോധനാ ഫീസായി നിലനിര്‍ത്തും. മരുന്നുകള്‍ക്ക് അഞ്ച് ദിനാര്‍ അധികം നല്‍കേണ്ടിയും വരും.

ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളില്‍ പരിശോധനാ ഫീസ് 10 ദിനാര്‍ തന്നെ ആയിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ഇവിടെ പരിശോധനയ്ക്കും മരുന്നിനുമായി 20 ദിനാര്‍ വേണ്ടി വരും. ചില പ്രത്യേക മേഖലകളെ ഫീസില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഏതൊക്കെ മേഖലകളാണെന്ന് വ്യക്തമാക്കിയിട്ടില്ല. 

Read More - താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ പരിശോധനകള്‍ തുടരുന്നു; 79 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ 40 ദിവസത്തിനുള്ളിൽ 1,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ദിവസത്തിനുള്ളിൽ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചു. 

Read More - വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; കുവൈത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു

പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയതോടെ പിന്‍വലിക്കപ്പെട്ടത്. ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ എന്നിങ്ങനെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.