വീട്ടുജോലിക്കാരിയെ തുടർച്ചയായി പീഡിപ്പിച്ച ഇവര്‍ ആക്രമിക്കുകയും ഒടുവിൽ അവര്‍ മരണപ്പെടുകയുമായിരുന്നു. 

കുവൈത്ത് സിറ്റി: ഫിലിപ്പിനോ സ്വദേശിയായ വീട്ടുജോലിക്കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഒരു കുവൈത്ത് പൗരനും ഭാര്യയ്ക്കും ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയെ ശാരീരികമായി ആക്രമിച്ചതിനും നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും വൈദ്യസഹായം നിഷേധിച്ചതിനും തുടർച്ചയായ പീഡനത്തിന് വിധേയയാക്കിയതിനും ദമ്പതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരയെ ആവർത്തിച്ചുള്ള മർദനത്തിനും ദുരുപയോഗത്തിനും വിധേയയാക്കി, അത് ഒടുവിൽ അവളുടെ മരണത്തിലേക്ക് നയിച്ചതായും പബ്ലിക് പ്രോസിക്യൂഷന്‍റെ കണ്ടെത്തി. അന്വേഷണത്തിനിടെ ദമ്പതികളെ നേരത്തെ 21 ദിവസത്തേക്ക് കസ്റ്റഡിയിലെടുത്തിരുന്നു, പിന്നീട് കുവൈത്ത് നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യമായ മുൻകൂട്ടി നിശ്ചയിച്ച കൊലപാതകത്തിന് ഔദ്യോഗികമായി കുറ്റം ചുമത്തിയ ശേഷം സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിന്‍റെ വിചാരണയില്‍ ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു, പീഡനം മനഃപൂർവവും നിലനിൽക്കുന്നതുമാണെന്നും ഊന്നിപ്പറഞ്ഞു. വീട്ടുജോലിക്കാർക്കെതിരായ അക്രമവും ദുരുപയോഗവും സംബന്ധിച്ച കേസുകൾ കുവൈത്തി ജുഡീഷ്യറി കൈകാര്യം ചെയ്യുന്നതിന്റെ ഗൗരവം വിധി അടിവരയിടുന്നു.