Asianet News MalayalamAsianet News Malayalam

Gulf News : നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പിടിയിലായത് 14,000ത്തിലേറെ പേര്‍

അറസ്റ്റിലായവരില്‍  7,413 പേര്‍ താമസ നിയമ നിയമലംഘകരും,  5,398  പേര്‍ അതിര്‍ത്തി നിയമലംഘകരും,  1,708 ലധികം തൊഴില്‍ നിയമ ലംഘകരുമാണ്.

over 14000 law violators arrested in a week in Saudi Arabia
Author
Riyadh Saudi Arabia, First Published Dec 5, 2021, 12:31 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയില്‍ ഒരാഴ്ചക്കിടയില്‍ 14,000ത്തിലേറെ പേരെ പിടികൂടി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) (Jawazat)നടത്തിയ സംയുക്ത റെയ്ഡില്‍ ആണ് വിവിധ രാജ്യക്കാരായ ഇത്രയും ആളുകള്‍ അറസ്റ്റിലായത്.

അറസ്റ്റിലായവരില്‍  7,413 പേര്‍ താമസ നിയമ നിയമലംഘകരും,  5,398  പേര്‍ അതിര്‍ത്തി നിയമലംഘകരും,  1,708 ലധികം തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 381 പേരെ അറസ്റ്റ് ചെയ്തതില്‍ 40 ശതമാനം യെമന്‍ പൗരന്മാര്‍, 57 ശതമാനം എത്യോപ്യക്കാര്‍, മൂന്ന് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എന്നിങ്ങനെയാണ്. 17 പേര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും നിയമലംഘകരെ കടത്തിവിടുകയും അഭയം നല്‍കുകയും ചെയ്ത ഏഴു പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios