പുതിയ തീരുമാനം ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിലാകുക. 

കുവൈത്ത് സിറ്റി: വിവാഹത്തിന് മുമ്പുള്ള മെഡിക്കൽ പരിശോധനകൾ കർശനമാക്കി കുവൈത്ത്. വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധനകൾ സംബന്ധിച്ച 2008-ലെ 31-ാം നമ്പർ നിയമത്തിനായുള്ള പുതുക്കിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങൾക്ക് അംഗീകാരം നൽകി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൾവഹാബ് അൽ അവാദി. പുതിയ ചട്ടം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

കുവൈത്തിൽ നടക്കുന്ന എല്ലാ വിവാഹ കരാറുകളും ഉൾപ്പെടുത്തുന്നതിനായി മെഡിക്കൽ പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്നതാണ് ലക്ഷ്യം. രണ്ട് കക്ഷികളും കുവൈറ്റികളായാലും, അവരിൽ ഒരാൾ കുവൈത്തികളായാലും രണ്ടുപേരും കുവൈത്തികളല്ലാത്തവരായാലും ഈ ചട്ടങ്ങൾ ബാധകമാണ്.

ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കുവൈത്ത് സമൂഹത്തിൽ ജനിതക, പകർച്ചവ്യാധികളുടെ വ്യാപനം കുറയ്ക്കുന്നതിനും ഈ പരിശോധന ലക്ഷ്യമിടുന്നു. രണ്ട് കക്ഷികളും കുവൈത്തികളാണോ അല്ലയോ എന്ന് നോക്കാതെ, കുവൈത്തിലെ എല്ലാ വിവാഹ കരാറുകൾക്കുമായി മെഡിക്കൽ പരിശോധനകൾ വിപുലീകരിക്കുന്നതാണ് പുതിയ ചട്ടങ്ങളിലെ ഒരു പ്രധാന ഭേദഗതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം