Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെങ്കടലിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്.

rainfall will continue in saudi arabia
Author
First Published Dec 10, 2023, 8:27 PM IST

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴയും ഇടിമിന്നലും കാറ്റും തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മക്ക, അല്‍ബാഹ, അസീര്‍ എന്നി പ്രവിശ്യകളില്‍ കാറ്റും ഇടിമിന്നലോട് കൂടിയ മിതമായ തോതില്‍ മഴയുമുണ്ടാകും.

കിഴക്കന്‍ പ്രവിശ്യയിലും വടക്കന്‍ അതിര്‍ത്തി മേഖലയിലും അല്‍ ജൗഫിലും മൂടല്‍ മഞ്ഞുമുണ്ടാകും. ചെങ്കടലിന് മുകളിലൂടെ വടക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 10 മുതൽ 28 വരെ കിലോമീറ്റർ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. തെക്കുപടിഞ്ഞാറൻ ദിശയിൽ മണിക്കൂറിൽ 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. ചെങ്കടലിലെ തിരമാലകൾ വടക്കുഭാഗത്ത് അര മീറ്റർ മുതൽ ഒരു മീറ്റർ വരെയും മധ്യഭാഗത്തും തെക്കുഭാഗത്തും ഒരു മീറ്റർ മുതൽ ഒന്നര മീറ്റർ വരെയും ഉയരത്തിൽ അടിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

Read Also - മൂന്നു ദിവസം രാവും പകലും എയർപ്പോർട്ടിൽ; ഒടുവിൽ ഇന്ത്യൻ യുവതിക്ക് തുണയായി മലയാളി സാമൂഹികപ്രവർത്തകർ

റിയാദിലെ ‘ഖിദ്ദിയ’ ആഗോള വിനോദ നഗരമാകുമെന്ന് സൗദി കിരീടാവകാശി

റിയാദ്: വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ നഗരം രാജ്യത്തിെൻറ ആഗോളസ്ഥാനത്തെയും സ്വന്തം സമ്പദ്‌വ്യവസ്ഥയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കും.

റിയാദിൻറെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030’െൻറ സ്തംഭങ്ങളിൽ ഒന്നാണ്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

വിനോദം, കായികം, സാംസ്കാരിക തലങ്ങളിൽ ആസ്വാദ്യകരമായ അനുഭവങ്ങൾ സന്ദർശകർക്ക് ഖിദ്ദിയ നഗരം പകർന്നുനൽകും. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് ലക്ഷം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് നഗരം. ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഇവിടെ താമസിക്കാനാകും. 3.25 ലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 135 ശതകോടി സൗദി റിയാലിെൻറ വർധനവ് കൈവരിക്കും. ലോകോത്തരമായ നിരവധി ലാൻഡ്‌മാർക്കുകളും അതുല്യമായ സ്വഭാവമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ്. ഖിദ്ദിയ നഗരം പ്രതിവർഷം 4.8 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിനോദ നഗരമാണിതെന്നും കിരീടാവകാശി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios