എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവൃത്തി സമയം ദിവസവും അഞ്ച് മണിക്കൂറായിരിക്കും.

ദോഹ: ഖത്തറിലെ പൊതു മേഖലാ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവൃത്തി സമയമാണ് പ്രഖ്യാപിച്ചത്. ക്യാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി ആണ് ഇക്കാര്യം അറിയിച്ചത്.

Read Also - പഠന വിസയിലെത്തുന്നവർക്ക് കുടുംബത്തെ കൊണ്ടുവരാം, പാർട്ട് ടൈം ജോലി ചെയ്യാനും അനുമതി; വ്യക്തമാക്കി അധികൃതര്‍

മന്ത്രാലയങ്ങള്‍, ഫെഡറല്‍ ഏജന്‍സികള്‍ പൊതുസ്ഥാപനങ്ങള്‍ എന്നിവ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ ആയിരിക്കും പ്രവൃത്തിക്കുക. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവൃത്തി സമയം ദിവസവും അഞ്ച് മണിക്കൂറായിരിക്കും. വൈകി എത്തുന്നവര്‍ക്ക് 10 മണി വരെ സമയം അനുവദിക്കും. പക്ഷേ അഞ്ചു മണിക്കൂര്‍ തൊഴില്‍ സമയം പൂര്‍ത്തിയാക്കണം. ഒരു സ്ഥാപനത്തിലെ 30 ശതമാനം വരെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും അനുവദിക്കും. സ്വദേശി അമ്മമാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കുമാണ് മുന്‍ഗണന. 

അതേസമയം യുഎഇയില്‍ റമദാനില്‍ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചതായി അറിയിച്ചിരുന്നു. ജോലി സമയത്തില്‍ രണ്ട് മണിക്കൂറാണ് കുറച്ചത്. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

എട്ടു മണിക്കൂര്‍ ജോലിയുള്ളവരുടെ ജോലി സമയം ആറ് മണിക്കൂറായി കുറയും. ജോലിയുടെ സ്വഭാവത്തിനും ആവശ്യകതക്കും അനുസരിച്ച് കമ്പനികള്‍ക്ക് റമദാനിലെ ദൈനംദിന പ്രവൃത്തി സമയത്തിന്‍റെ പരിധിക്കുള്ളില്‍ ഫ്ലെക്സിബിള്‍ അല്ലെങ്കില്‍ റിമോട്ട് വര്‍ക്ക് രീതികള്‍ സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും ആയിരിക്കും ജോലി സമയം. തിങ്കൾ മുതൽ വ്യാഴം വരെ മൂന്നര മണിക്കൂറും വെള്ളിയാഴ്ച ഒന്നര മണിക്കൂറുമാണ് കുറച്ചത്. വർക്ക് ഫ്രം ഹോം ഉൾപ്പെടെ സൗകര്യപ്രദമായ രീതികൾ സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയങ്ങൾക്കും സ്വീകരിക്കാമെങ്കിലും ആകെ ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടുതൽ വർക്ക് ഫ്രം ഹോം അനുവദിക്കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം