NASA To Examine Moon Rock Samples  : 70-കളില്‍ അവയെ സമഗ്രമായി പഠിക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ നിലവിലില്ലാത്തതിനാല്‍ അവ ഇതുവരെ സംഭരിച്ചു വച്ചിരിക്കുകയായിരുന്നു.

പ്പോളോ 17-ലെ (Apollo 17) യാത്രക്കാര്‍ കൊണ്ടുവന്ന ചന്ദ്രശിലകള്‍ (Moon Rock Samples) (ബഹിരാകാശയാത്രികരായ ഹാരിസണ്‍ ഷ്മിറ്റ്, യൂജിന്‍ സെര്‍നാന്‍ എന്നിവര്‍ ശേഖരിച്ചത്)നാസ (NASA) വീണ്ടും പരിശോധിക്കുന്നു. 70-കളില്‍ അവയെ സമഗ്രമായി പഠിക്കാനുള്ള ശാസ്ത്രീയ ഉപകരണങ്ങള്‍ നിലവിലില്ലാത്തതിനാല്‍ അവ ഇതുവരെ സംഭരിച്ചു വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മനുഷ്യരാശിയുടെ അവസാന ചാന്ദ്ര ദൗത്യത്തില്‍ നിന്നുള്ള പാറകളെ സൂക്ഷ്മമായി പരിശോധിക്കാനാണ് നാസ തീരുമാനം. ഹൂസ്റ്റണിലെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തില്‍ അവസാനത്തെ പാറയുടെ സാമ്പിള്‍ (വാക്വം-സീല്‍ ചെയ്ത ഒന്ന്) അഴിച്ചുമാറ്റി. ആര്‍ട്ടെമിസ് (Artemis) ചാന്ദ്ര ദൗത്യത്തില്‍ ബഹിരാകാശയാത്രികര്‍ നടക്കുന്ന ചന്ദ്രന്റെ ഉപരിതലത്തെ നന്നായി മനസ്സിലാക്കാന്‍ സാമ്പിളുകള്‍ ഉപയോഗിക്കുക എന്നതാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം.

സീല്‍ ചെയ്യാത്ത ഒരു കണ്ടെയ്നറില്‍ സൂക്ഷിച്ചിരുന്ന മറ്റൊരു സാമ്പിള്‍ 2019-ല്‍ വീണ്ടും തുറന്നിരുന്നു. അത്, വായുരഹിതമായ അന്തരീക്ഷത്തില്‍ മണ്ണിടിച്ചില്‍ എങ്ങനെ സംഭവിക്കുന്നു എന്നതുപോലുള്ള കാര്യങ്ങളില്‍ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇടയാക്കി. മനുഷ്യനെ വീണ്ടും ചന്ദ്രനില്‍ എത്തിക്കാനുള്ള നാസയുടെ പദ്ധതികള്‍ക്ക് ഇത് വളരെ പ്രധാനമാണ്.

Scroll to load tweet…
Scroll to load tweet…

വാക്വം സീല്‍ ചെയ്ത കണ്ടെയ്നര്‍ തുറക്കാന്‍ ശാസ്ത്രജ്ഞര്‍ അപ്പോളോ കാന്‍ ഓപ്പണര്‍ എന്ന് വിളിക്കുന്ന ഒരു ഉപകരണം ഉപയോഗിച്ചു. കണ്ടെയ്നറില്‍ ചന്ദ്രക്കലകള്‍ മാത്രമല്ല, വാതകത്തിന്റെ ചില സാമ്പിളുകളും സംഭരിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ക്ക് മറ്റൊന്നും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. കാരണം അവ മുറിയിലെ സാഹചര്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന പ്രവണതയുണ്ട്. 1972-ല്‍ പാറയുടെ സാമ്പിളുകള്‍ ശേഖരിച്ചപ്പോള്‍, കണ്ടെയ്നറിന്റെ അടിഭാഗം 'അതിശക്തമായ തണുപ്പ്' എങ്ങനെയായിരുന്നു എന്നതിലൂടെ ബാഷ്പീകരണത്തിന്റെ സാന്നിധ്യം സൂചിപ്പിച്ചിരുന്നു.

Scroll to load tweet…

കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, വാട്ടര്‍ ഐസ് തുടങ്ങിയ പദാര്‍ത്ഥങ്ങളാണ് താപനിലയ്ക്ക് കാരണം. ഈ രണ്ട് പദാര്‍ത്ഥങ്ങളും സാധാരണ മുറിയിലെ അവസ്ഥയില്‍ ബാഷ്പീകരിക്കപ്പെടും, അതിനാലാണ് വാക്വം സീല്‍ ചെയ്ത കണ്ടെയ്‌നര്‍ തുറക്കുന്നത് അത്ര എളുപ്പമുള്ള പ്രക്രിയയല്ലെന്നു പറയുന്നത്.

 Also Read: : ഭീഷണിയുമായി റഷ്യ; ഉപരോധം തുടര്‍ന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ബാധിക്കും

 Also Read:  ചൈനീസ് റോക്കറ്റിന്റെ മൂന്ന് ടണ്‍ ഭാരമുള്ള അവശിഷ്ടം പതിച്ചു; ചന്ദ്രനില്‍ വന്‍ഗര്‍ത്തം