പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലാകുന്നുണ്ട്. 

കൊച്ചി: സ്ക്രീനിന് പുറത്തും അകത്തും ഒരുപോലെ ശ്രദ്ധേയനാണ് നടന്‍ ഷൈൻ ടോം ചാക്കോ . വ്യത്യസ്തമായ കഥാപാത്രം കൊണ്ട് മലയാളി മനസ്സിൽ ഇടം പിടിച്ച താരമാണ് ഷൈൻ ടോം ഇപ്പോള്‍ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. ഷൈനും പ്രണയിനി തനൂജയും തമ്മിലുള്ള വിവാ​ഹനിശ്ചയം പുതുവത്സര ദിനത്തിലാണ് കഴിഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. 

Add Asianetnews as a Preferred SourcegooglePreferred

പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം വൈറലാകുന്നുണ്ട്. ബന്ധുക്കൾ തനൂജയുടെ കയ്യിൽ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിന് തനൂജയ്‌ക്കൊപ്പം ഷൈന്‍ എത്തിയത് മുതലാണ് പ്രണയം ചര്‍ച്ചയായത്. . 'വൈഫ് ആകാന്‍ പോകുന്ന ഒരാള്‍ കൂടിയുണ്ട്, രണ്ട് പേര്‍ക്കും വേദിയിലേക്ക് വരാം' എന്നാണ് വേദിയിലുണ്ടായിരുന്ന സംവിധായകന്‍ സോഹന്‍ സീനുലാല്‍ ഷൈനിനെ വേദിയിലേക്ക് ക്ഷണിച്ച് പറഞ്ഞത്. ഇതോടെ തനൂജ ഷൈന്‍ പ്രണയം എല്ലാവരും അറിഞ്ഞു. ഇരുവരുടെയും വിവാഹം എന്നാണ് എന്ന് വ്യക്തമായിട്ടില്ല. 

അതിന് ശേഷം തനൂജയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹ നിശ്ചയ വാര്‍ത്ത വന്നതോടെ തനൂജയ്ക്കും ഷൈനും ആശംസകളുമായി നിരവധിപ്പേരാണ് വിവാഹ നിശ്ചയ പോസ്റ്റിന് അടിയില്‍ എത്തുന്നത്. 

അസിസ്റ്റൻഡ് ആയി വെള്ളിത്തിരയിൽ എത്തിയ ഷൈൻ ഇന്ന് മലയാളത്തിൽ മാത്രമല്ല, ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഏത് കഥാപാത്രം ആയാലും തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയതും. ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ നടനെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം മുക്തനായി നിരവധി നല്ല വേഷങ്ങളാണ് ഷൈനെ തേടി എത്തുന്നത്. 

ഹൃത്വിക് റോഷനൊക്കെ എന്ത്?; എല്ലാവരെയും ഞെട്ടിച്ച് മനോജ് ബാജ്പേയിയുടെ മേയ്ക്കോവര്‍.!

മറ്റൊരാളുടെ കാശിന് തിന്നിട്ട് നോട്ടീസ് വരുമ്പോൾ കൊടുക്കുന്നതില്‍ ന്യായമില്ല; പെപ്പെയ്ക്കെതിരെ വീണ്ടും ജൂഡ്