ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് വര്‍ഷ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് വര്‍ഷയുടെ പ്രതികരണം.

2025-ൽ നേരിട്ട വെല്ലുവിളികളേക്കുറിച്ചും നേട്ടങ്ങളെ കുറിച്ചും അവതാരകയായ വർഷ രമേശ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. കരിയറിൽ ഉയർച്ചകളുണ്ടായെങ്കിലും വ്യക്തിജീവിതത്തിൽ നേരിട്ട നഷ്ടങ്ങളെ കുറിച്ചാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ വര്‍ഷ വ്യക്തമാക്കിയത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് വര്‍ഷ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് വര്‍ഷയുടെ പ്രതികരണം.

'ഞാൻ ആ വീഡിയോ ചെയ്തത് 2025-ന്‍റെ ഒരു റീക്യാപ്പ് വീഡിയോ ആയിട്ടാണ്. ഒരു വര്‍ഷം അവസാനിക്കുമ്പോള്‍ നമ്മുടെ നേട്ടങ്ങളെ കുറിച്ച് പറയില്ലേ.. അതിനു പകരം ഞാൻ ചെയ്തത് ഇങ്ങനെ ഒരു വീഡിയോ ആണ്. എനിക്ക് ഇക്കഴിഞ്ഞ വര്‍ഷം നിരവധി ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞുവെന്ന് മാത്രം. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വരുന്ന തലക്കെട്ടുകള്‍ പറയുന്ന പോലെ എനിക്ക് അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ല. പലരും ഇത് വളച്ചൊടിച്ച് പല രീതിയിലാക്കുന്നുണ്ട്. ഞാൻ അതിലൊന്നും പ്രതികരിക്കാത്തത് 'ലെറ്റ് ദം ഡൂ' എന്ന് വിചാരിച്ചിട്ടാണ്. അല്ലാതെ എനിക്ക് അതൊരു വലിയ ഇഷ്യൂ അല്ല ഇപ്പോള്‍. അത് എന്നെ അറിയാവുന്ന എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇതൊക്കെ 2025ൽ തുടക്കത്തിലൊക്കെ ഉണ്ടായ കുറച്ച് കാര്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അതിനപ്പുറത്തേക്ക് അത് അങ്ങനെ വലിയൊരു ഇഷ്യൂ ആയിട്ട് ശരിക്കും പറഞ്ഞാൽ ഇല്ല. പിന്നെ ആൾക്കാര് പലതും പറയും, എന്താ ഇപ്പോള്‍ ഇതില്‍ പറയാൻ.

നമുക്ക് പ്രശ്നങ്ങൾ വരും, അപ്പോള്‍ ഡെസ്പ് ആയിട്ട് ഇരിക്കും. അത് കഴിഞ്ഞാൽ പിന്നെയും ഡെസ്പ് ആയിട്ട് ഇരിക്കാൻ പറ്റില്ലല്ലോ. താങ്ങാനൊന്നും അങ്ങനെ ഒരു ആളില്ലാത്തതുകൊണ്ട് നമുക്ക് പ്രശ്നം വന്നാൽ നമ്മൾ തന്നെ ഒറ്റയ്ക്ക് തരണം ചെയ്യണം. അപ്പോള്‍ ഞാൻ എന്നെ സ്വയം പുഷ് ചെയ്യും. മാനസികമായി ഓക്കെ അല്ലെങ്കിലും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങള്‍ നമ്മള്‍ ചെയ്യുക. ചെയ്തു തുടങ്ങി കഴിഞ്ഞാൽ മൂഡ് പെട്ടെന്ന് മാറുമല്ലോ, എന്നുപറഞ്ഞാൽ നമ്മൾ വിഷമിച്ചിരിക്കുന്നത് കുറച്ചു കഴിയുമ്പോഴെക്കും ഭയങ്കര ഹാപ്പി ആയിട്ട് മാറും. അപ്പോള്‍ എനിക്ക് ചെയ്യാൻ തന്നെയേ ഉള്ളൂ. ഈ ഒരു വിഷമത്തിന്റെ കൂടെ തന്നെ നമ്മൾ നമ്മുടെ കാര്യങ്ങൾ ചെയ്ത് മൂവ് ഓൺ ആവുക എന്നുള്ളതാണ് കാര്യം.

ഉത്കണ്ഠ, പാനിക് അറ്റാക്ക് തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ ജീവിതത്തിൽ ആദ്യമായി കഴിക്കാൻ തുടങ്ങിയ വര്‍ഷം എന്ന് പറഞ്ഞെങ്കിലും, അത് ഇപ്പോഴും തുടരുന്നു എന്നല്ല. തെറാപ്പിക്ക് ഒക്കെ പോയിട്ടുണ്ടായിരുന്നു. അത് ഈ വര്‍ഷത്തിന്‍റെ തുടക്കത്തിൽ. ഒന്ന് രണ്ട് തവണ ഒക്കെ ഞാൻ പോയിട്ടുണ്ട്. പിന്നെ ഉത്കണ്ഠ എനിക്ക് ഉണ്ടായിരുന്ന സമയത്ത് അത് ഭയങ്കര ഇഷ്യൂ ആയ ഒരു സമയത്ത് ഡോക്ടറെ കണ്ട് മരുന്നു വാങ്ങിയിരുന്നു. അതല്ലാതെ എനിക്ക് അങ്ങനെ വേറെ വലിയ രീതിയിലോട്ട് അത് മാറേണ്ടി വന്നിട്ടില്ല. ചെറിയ രീതിയിൽ ഒരു മെഡിക്കേഷൻ ഒക്കെ ഉണ്ടായിട്ടുള്ളൂ. ബാക്കിയൊക്കെ ഞാൻ ഓക്കെയാണ്. പിന്നെ എനിക്ക് മരുന്ന് പൊതുവേ കഴിക്കാൻ മടിയുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ മരുന്ന് എഴുതി തന്നാലും ഞാൻ പൊതുവേ കഴിക്കില്ല. ഞാൻ പോകുമ്പോഴൊക്കെ എന്തെങ്കിലും എനിക്ക് തരും. പക്ഷെ ഞാൻ അത് കഴിക്കുന്നത് വളരെ കുറവാണ്. ഉത്കണ്ഠക്ക് ഞാൻ മരുന്ന് എടുത്തിട്ടുണ്ട്. അത് പിന്നെ എനിക്ക് അങ്ങനെ തുടരേണ്ടി വന്നിട്ടില്ല. അത് വലിയ കുഴപ്പമില്ലാതെ പോയി. അത് എന്തെങ്കിലും ഒരു ഭയങ്കരമായിട്ട് ഒരു സീൻ വരുന്ന സമയത്ത് ഉണ്ടാകുന്ന ഉത്കണ്ഠക്ക് അപ്പുറത്തേക്കൊന്നുമില്ല. പിന്നെ ഈ പറഞ്ഞ പോലെ അങ്ങനെ ഭയങ്കരമായിട്ട് ഫുൾ ടൈം ഡിപ്രഷനിലോട്ട് ഒന്നും പോയിട്ടില്ല.

ഞാന്‍ ഇന്ന് ഇപ്പോള്‍ മലപ്പുറത്ത് എന്‍റെ വീട്ടിലാണുള്ളത്. ഞാന് ഇങ്ങോട്ട് വരുന്ന സമയത്ത് എനിക്കൊരു ടെന്ഷനുണ്ടായിരുന്നു. കാരണം ഞാന് ചെയ്ത വീഡിയോ ഇങ്ങനെയൊക്കെ ന്യൂസിലൊക്കെ വന്നു. അപ്പോള്‍ ഫാമിലിക്ക് അതൊരു ബുദ്ധിമുട്ടായോ എന്ന് സംശയിച്ചു. പക്ഷേ എന്റെ വീട്ടില് വന്നപ്പോള്‍ അവര് നേരെ തിരിച്ചാണ് റിയാക്ട് ചെയ്തത്. അവര് ഭയങ്കര ചില്ലയായിട്ടാണ് ഇത് എടുത്തത്. അച്ഛന്റെ ഫ്രണ്ട്സ് ആണെങ്കിലും വർഷ നന്നായിട്ട് വീഡിയോ ചെയ്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. പിന്നെ എന്നെ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. ഞാന്‍ എന്താണ് ആ വീഡിയോയില്‍ പറഞ്ഞതെന്നും, എന്താണ് സത്യാവസ്ഥയെന്നും ധാരണയുണ്ടായിരുന്നു. പിന്നെ മീഡിയ ഇങ്ങനെ പലതും എഴുതിയിടും എന്നുള്ള കാര്യവും വീട്ടുകാര്‍ക്ക് അറിയാം. അതുകൊണ്ട് എന്‍റെ വീട്ടിൽ ഇത് ഒട്ടും അഫക്ട് ചെയ്തിട്ടില്ല എന്നുള്ളതാണ് സത്യം. ഞാൻ ചെയ്ത കണ്ടെന്റ് എന്താണെന്ന് പൂർണ്ണമായിട്ടും അച്ഛനും അമ്മയ്ക്കും അറിയാം. അപ്പോള്‍ അതിൽ നിന്ന് അവിടുന്നും ഇവിടുന്നും എടുത്തിട്ടുള്ള ഒരു ഭാഗം മാത്രം എടുത്ത് ന്യൂസ് ഇടുന്നുണ്ടെങ്കിൽ, അവർ അത് മൈൻഡ് ചെയ്യില്ല.

ഇത്തരത്തില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ വേറൊരാളെയും കൂടി അതിൽ പിടിച്ചിടുകയാണ് ചെയ്യുന്നത്. കുറേ നാള്‍ മുമ്പ് റെഡ്ഡിറ്റിൽ ഇങ്ങനെ കുറെ ആൾക്കാർ എന്തൊക്കെയോ എഴുതിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്യുന്നില്ല, ഫോട്ടോസ് ഡിലീറ്റ് ചെയ്തു എന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. ഞാന്‍ അന്ന് ഒന്നും പറയാത്തതിന് കാരണം ഇവര്‍ക്ക് ഇതില്‍ കൂടുതല്‍ ഈ വിഷയത്തെ പറ്റിയൊന്നും എഴുതാനോ പറയാനോ പറ്റില്ലല്ലോ. ഞാനീ വീഡിയോയില് ഇങ്ങനെ ഒരു കാര്യം മെന്ഷന് ചെയ്തതുകൊണ്ടാണ് പണ്ട് അവര്ക്ക് തോന്നിയ കാര്യവും കൂടി ചേര്‍ത്ത് ഇങ്ങനെ ഓരോ വാര്‍ത്തകള്‍ വരുന്നത്. ഇത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമല്ലേ.. അതുകൊണ്ട് എനിക്ക് എന്തായാലും ഇതേക്കുറിച്ച് ഇപ്പോള്‍ എവിടെയും പറയാൻ ഉദ്ദേശമില്ല. കാരണം അത് രണ്ടുപേരെയും ബാധിക്കുന്ന കാര്യങ്ങളാണ്. അപ്പോള്‍ അത് പറയേണ്ട ആവശ്യമില്ലല്ലോ' - വര്‍ഷ വ്യക്തമാക്കി.