ബ്രിസ്‌ബെയ്ന്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് പത്ത് വിക്കറ്റിന്‍റെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ 195 റണ്‍സിന് ഇംഗ്ലണ്ടിനെ ഓസ്‌ട്രേലിയ പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ 50 ഓവറുകള്‍ പിന്നിട്ടപ്പോള്‍ വിജയലക്ഷ്യം മറികടന്നു. 

ഓപ്പണർമാരായ വാര്‍ണറും(87) ബാംക്രോഫ്റ്റും(82) പുറത്താകാതെ നിന്നു. ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. വെസ്റ്റിന്‍ഡീസിനോട് 29 വര്‍ഷം മുമ്പ് ഏറ്റ പരാജയത്തിനു ശേഷം ഗാബയില്‍ ഒരു ടെസ്റ്റും ഓസ്‌ട്രേലിയക്ക് നഷ്ടമായിട്ടില്ല.