Asianet News MalayalamAsianet News Malayalam

കാര്‍ത്തിക് 'മിയാന്‍ ദാദായി'; ഇന്ത്യക്ക് നിദാഹസ് ട്രോഫി

  • ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ ഒരു ബൗളില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍
      ദിനേശ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്.
india won nidahas trophy

കൊളംബൊ: ആവേശപ്പോരാട്ടത്തില്‍ നിദാഹസ് ത്രിരാഷ്ട്ര ട്വന്റി20 കിരീടം ഇന്ത്യക്ക്. ബംഗ്ലാദേശിനെതിരേ ജയിക്കാന്‍ ഒരു ബൗളില്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില് ദിനേശ് കാര്‍ത്തിക് നേടിയ സിക്‌സാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ഇതോടെ ഇന്ത്യന് വിജയം നാല് വിക്കറ്റിന്. 167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.

തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായപ്പോള്‍ 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍ (24), മനീഷ് പാണ്ഡെ (28), ദിനേഷ് കാര്‍ത്തിക് (29) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. 19ാം എറിഞ്ഞ റൂബല്‍ ഹുസൈനെ കാര്‍ത്തിക് 22 റണ്‍സിന് ശിക്ഷിച്ചു. തോല്‍വി മുന്നില്‍ നില്‍ക്കെ ഇന്ത്യക്ക് നിര്‍ണായകമായതും ഇത് തന്നെ. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ്, മധ്യനിരയുടെ തകര്‍ച്ചയ്ക്ക് ശേഷമാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. എട്ട് വിക്കറ്റുകള്‍ നഷ്ടമായി. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും സ്‌കോര്‍ 27ല്‍ എത്തിനില്‍ക്കെ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. തമീം ഇഖ്ബാല്‍ (15), ലിറ്റണ്‍ ദാസ് (11) എന്നിവരെ യഥാക്രമം ചാഹലും വാഷിങ്ടണ്‍ സുന്ദറും പുറത്താക്കി.

പിന്നീട് 77 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത്. എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും പിന്തുണ നല്‍കാന്‍ സാധിച്ചില്ല. സൗമ്യ സര്‍ക്കാര്‍ (1), മുഷ്ഫികുര്‍ റഹീം (9) എന്നിവര്‍ നിലയുറപ്പിക്കും മുന്‍പ് മടങ്ങി. ചാഹല്‍ ഇരുവരേയും പറഞ്ഞയച്ചു. ഇതോടെ 68ന് നാല് എന്ന നിലയില്‍ തകര്‍ന്നു ബംഗ്ലാ കടുവകള്‍. പിന്നീട് മഹ്മുദുള്ള (21) സാബിര്‍ റഹ്മാന്‍ എന്നിവരുടെ പ്രകടനം ബംഗ്ലാദേശിന് ആശ്വാസം നല്‍കി. 

എന്നാല്‍ മഹ്മുദുള്ള റണ്‍ഔട്ടായത് ബംഗ്ലാദേശിന് ക്ഷീണം ചെയ്തു. പിന്നീടെത്തിയ ഷാക്കിബ് അല്‍ ഹസനും മഹ്മുദുള്ളയുടെ വിധിയായിരുന്നു. ഏഴ് റണ്‍സ് മാത്രമെടുത്ത ക്യാപ്റ്റന്‍ റണ്ണൗട്ടായി. മെഹ്ദി ഹസന്‍ (19), മുസ്തഫിസുര്‍ റഹ്മാന്‍ (0) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഉനദ്കട്ട് രണ്ടും വിക്കറ്റ് വീഴ്ത്തി.
 

Follow Us:
Download App:
  • android
  • ios