തിരുവനന്തപുരം: ആലപ്പുഴ ചെങ്ങന്നൂര്‍ കീഴ്ച്ചേരിമ്മേല്‍ കിഴക്കേനട കരുണഗിരിയില്‍ കലാധരന്‍ നായര്‍- പ്രേമ ദമ്പതികളുടെ മകന്‍ കരുണ്‍ നായര്‍ പഠിച്ചതും വളര്‍ന്നതും ബംഗലൂരുവിലാണെങ്കിലും മലയാളം മണി മണിപോലെ വഴങ്ങും. ജോധ്പൂരില്‍ ജനിച്ച കരുണ്‍ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചെലവിട്ടത് ബംഗലൂരുവിലാണ്.

ഈ വര്‍ഷം ജൂലൈയില്‍ ആറന്മുള വള്ള സദ്യയില്‍ പങ്കെടുക്കാനാണ് കരുണ്‍ അവസാനമായി കേരളത്തിലെത്തിയത്. അന്ന് കരുണും സുഹൃത്തുക്കളും കയറിയ പള്ളിയോടം മറിഞ്ഞ് അപകടത്തില്‍പ്പെട്ടിരുന്നു.

ക്രിക്കറ്റിലും ക്രിക്കറ്റിനുപുറത്തും കരുണിന്റെ ഇഷ്ടങ്ങള്‍