മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. കോമില വിക്ടോറിയന്‍സ് താരത്തെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ സ്മിത്തിന് കളിക്കാന്‍ പറ്റില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു.

ധാക്ക: മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ സാധിക്കില്ല. കോമില വിക്ടോറിയന്‍സ് താരത്തെ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ സ്മിത്തിന് കളിക്കാന്‍ പറ്റില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിക്കുകയായിരുന്നു. ബൈലോയുടെ കാര്യം പറഞ്ഞ് സ്മിത്തിനെ വിലക്കിയത്. സ്റ്റീവ് സ്മിത്തിനു പകരം അസേല ഗുണരത്‌നേയെ ടീമിലേക്ക് പകരക്കാരനായി കണ്ടെത്തിയിട്ടുണ്ട്.

സ്മിത്തിനെ ഡ്രാഫ്ടിന പുറത്ത് നിന്നാണെടുത്തത്. ഇങ്ങളെ എടുക്കുന്നത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നത് മറ്റു ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ബിപിഎല്‍ ഗവേണിംഗ് കൗണ്‍സിലിനു ഫ്രാഞ്ചൈസികളെ വിശ്വാസത്തിലെടുക്കുവാന്‍ സാധിക്കാതെ വന്നതോടെ സ്മിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു.

അതേ സമയം ഡേവിഡ് വാര്‍ണര്‍ സില്‍ഹെറ്റ് സിക്‌സേഴ്‌സിനു വേണ്ടി ബിപിഎലില്‍ കളിക്കുന്നുണ്ട്. ടീമിന്റെ നായകനാണ് ഡേവിഡ് വാര്‍ണര്‍. സ്മിത്തും ഡേവിഡ് വാര്‍ണറും കേപ് ടൗണ്‍ ടെസ്റ്റിലെ പന്ത് ചുരണ്ടല്‍ വിവാദം കാരണം ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ വിലക്കിയിരിക്കുകയാണ്.