ദില്ലി: ത്യാഗരാജ സ്റ്റേഡിയത്തിൽ ഇടിമഴ പെയ്യിച്ച് ഇന്ത്യയുടെ പുലിക്കുട്ടി വിജേന്ദർ സിങ് ജയിച്ചുകയറി. ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പിന്റെ കിരീട പോരാട്ടത്തില്‍ ടാൻസനിയയുടെ ഫ്രാൻസിസ് ചേക്കയെയാണ് വിജേന്ദര്‍ നോക്കൗട്ട് പഞ്ചിലൂടെ ഇടിച്ചിട്ടത്. മൂന്നു മിനിറ്റ് വീതം നീളുന്ന പത്തു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ മൂന്നാം റൗണ്ടിലാണ് വിജേന്ദര്‍ നോക്കൗട്ട് ജയം കുറിച്ചത്. വിജയത്തോടെ ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പ് കിരീടം വിജേന്ദര്‍ നിലനിര്‍ത്തി.പ്രഫഷനല്‍ കരിയറിലെ വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം ജയവും ഏഴാം നോക്കൗട്ട് ജയവുമാണിത്.
റിങ്ങിലെ ദാവീദ്-ഗോലിയാത്ത് മത്സരമായി വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു വിജേന്ദറിന്റെ വിജയം. പ്രഫഷനൽ കരിയറിൽ പതിനേഴുവർഷത്തെ അനുഭവസമ്പത്തുള്ള താരമായ ഫ്രാൻസിസ് ചേക്ക മുൻ ലോകചാംപ്യനും നിലവിലെ കോണ്ടിനെന്റൽ കിരീട ജേതാവുമാണ്.അമച്വർ രംഗത്ത് ഒളിംപിക് മെഡലിന്റെ തിളക്കമുണ്ടെങ്കിലും പ്രഫഷനൽ റിങ്ങിൽ വിജേന്ദർ തുടക്കക്കാരനാണ്. എടുത്തുകാണിക്കാനുള്ളത് ഒന്നരവർഷത്തെ പരിചയവും ഏഴു മത്സരങ്ങളും മാത്രമായിരുന്നു. എന്നാല്‍ റിംഗില്‍ ഇതിനെയെല്ലാം അപ്രസ്കതമാക്കുന്ന പോരാട്ടമാണ് വിജേന്ദര്‍ പുറത്തെടുത്തത്.
കഴിഞ്ഞ ജൂലൈയിൽ ഇതേ വേദിയിൽ ഓസ്ട്രേലിയക്കാരനായ കെറി ഹോപ്പിനെ പത്തു റൗണ്ട് പോരാട്ടത്തിൽ ഇടിച്ചൊതുക്കിയാണ് വിജേന്ദര്‍ ലോക ബോക്സിങ് അസോസിയേഷന്റെ സൂപ്പർ മിഡിൽ വെയിറ്റ് (76 കി.ഗ്രാം) ചാംപ്യൻഷിപ്പിന്റെ കിരീടം നേടിയത്. ബോക്സിങ് അസോസിയേഷന്റെ നിബന്ധനപ്രകാരം ആറുമാസത്തിനകം മറ്റൊരു മത്സരം ജയിച്ചു കിരീടം നിലനിർത്തണം. അതിലാണ് വിജേന്ദര്‍ ഇന്ന് ജയിച്ചുകയറിയത്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 12:55 AM IST
Post your Comments