ഇന്നലെ ശ്രീലങ്ക് അണ്ടര്‍ 19 ടീമിനെതിരേ നടന്ന ആദ്യ യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

കൊളംബൊ: പിതാവിന്റെ നിഴലില്‍ നിന്നാണ് വളരുന്നത് എന്ന വിമര്‍ശനത്തിന്റെ മുനയൊടിച്ച് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ ബാറ്റ് കൊണ്ട് ലോകം കീഴടക്കിയെങ്കില്‍ മകന് പന്ത് കൊണ്ട് ലോകം കീഴടക്കുമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലേക്ക് അര്‍ജുന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ ശ്രീലങ്ക് അണ്ടര്‍ 19 ടീമിനെതിരേ നടന്ന ആദ്യ യൂത്ത് ടെസ്റ്റില്‍ അര്‍ജുന്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 

മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അര്‍ജുന്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി. ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ബിഡബ്ല്യൂവില്‍ കുരുക്കിയാണ് അര്‍ജുന്‍ പന്ത് കൊണ്ട് വിസ്മയം തീര്‍ത്തത്. ഇടങ്കയ്യന്‍ പേസറായ അര്‍ജുന്റെ പന്തിന് മുന്നില്‍ മിഷാരയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. എന്നാല്‍ ഒരു വിക്കറ്റ് മാത്രമാണ് അര്‍ജുന്‍ വീഴ്ത്തിയത്.

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ലങ്ക 244 എല്ലാവരും പുറത്തായി. ഹര്‍ഷ് ത്യാഗി, ബദോനി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്.

Scroll to load tweet…