+381, +256, +447 തുടങ്ങുന്ന നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍സെല്‍ മുന്നറിയിപ്പ്. പണം തട്ടിപ്പിന്റെ പുതിയ വഴികളാണ് ഇത്തരം ഫോണ്‍ കെണികള്‍ എന്നാണ് മുന്നറിയിപ്പ്. വിദേശ രാജ്യങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ കോളുകള്‍ എത്തുന്നത്. ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കാണ് കൂടുതല്‍ കോളുകള്‍ എത്തുന്നത്. പല നമ്പരുകളില്‍ നിന്നാണ് കോളുകള്‍ എത്തുന്നത്. പ്രധാനമായും രാത്രികലങ്ങളിലായിരിക്കും ഇത്തരത്തില്‍ കോളുകള്‍ എത്തുക. 

ഇത്തരം വിളികള്‍ എത്തുമ്പോള്‍ പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ്. മിസ്ഡ്‌കോള്‍ കണ്ടാല്‍ തിരിച്ച് വിളിക്കരുതെന്നും സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫോണ്‍ എടുത്താലാണ് പണം നഷ്ടപ്പെടുന്നതെന്നും സൈബര്‍ സെല്‍ പറഞ്ഞു. ഫോണ്‍ അന്റന്റു ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താനായി അവ്യക്തമായ രീതിയിലുള്ള സംസാരങ്ങളും ചിലപ്പോള്‍ അശ്ലീല സംഭാക്ഷണങ്ങള്‍ വരെ മറുതലയ്ക്കല്‍ നിന്നും ഉണ്ടായേക്കാം എന്നും സൈബര്‍സെല്‍ പറഞ്ഞു. 

പുരുക്ഷന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി സ്ത്രീ ശബ്ദത്തിലുള്ള വിളികളാണ് കൂടുതല്‍ ഉണ്ടാവുക. എന്നാല്‍ ഫോണ്‍ വച്ചശേഷമായിരിക്കും പണം നഷ്ടപ്പെട്ട വിവരം അറിയുക. പലരും ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട ആളുകള്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.