ഇന്തോനേഷ്യയുടെ ആകാശത്ത് അപൂർവമായ മഴവില്ല് നിറമുള്ള മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു, ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സൂര്യപ്രകാശം മേഘങ്ങളിലെ ജലകണങ്ങളിലൂടെയോ ഐസ് പരലുകളിലൂടെയോ കടന്നുപോകുമ്പോഴുണ്ടാകുന്ന ഈ പ്രതിഭാസം നെറ്റിസൺസിനിടയിൽ വലിയ കൗതുകത്തിനും ചർച്ചകൾക്കും വഴിവെച്ചു.

Add Asianetnews as a Preferred SourcegooglePreferred

ന്തോനേഷ്യയുടെ ചില ഭാഗങ്ങളിൽ അപൂർവമായ മഴവില്ല് നിറമുള്ള മേഘങ്ങൾ കാണപ്പെട്ടു. ഇതിന്‍റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മേഘത്തിന്റെ നേർത്ത പാളിയിൽ മൃദുവായ, ബഹുവർണ്ണ ബാൻഡുകൾ പ്രത്യക്ഷപ്പെടുന്നതും ആകാശത്ത് ഒരു സ്പെക്ട്രം പോലുള്ള നിറങ്ങളുടെ ഒരു പ്രഭാവം സൃഷ്ടിക്കുന്നതും ദൃശ്യത്തിൽ കാണാം. പങ്കുവയ്ക്കപ്പെട്ട ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലായി.

മഴവില്ല് മേഘങ്ങൾ

കടും നീല ആകാശത്തിന്‍റെ പശ്ചാത്തലത്തിൽ വലിയൊരു മേഘം രൂപപ്പെടുന്ന ആകാശത്തെ ചിത്രത്തിൽ കാണാം. മേഘത്തിന്‍റെ അരികിൽ, പിങ്ക്, പർപ്പിൾ, പച്ച, മഞ്ഞ, നീല എന്നീ നിറങ്ങളിലുള്ള ഷേഡുകൾ ഒരു സ്വാഭാവിക മഴവില്ല് വലയം പോലെ സുഗമമായി കൂടിച്ചേരുന്ന ഒരു വർണ്ണ ശ്രേണി പ്രത്യക്ഷപ്പെടുന്നു. "അത്ഭുതം! ഇന്തോനേഷ്യയ്ക്ക് മുകളിലുള്ള ആകാശത്ത് അപൂർവമായ "മഴവില്ല് മേഘങ്ങൾ" കാണപ്പെട്ടു." എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടത്.

Scroll to load tweet…

മേഘങ്ങളിലെ വളരെ ചെറിയ ജലകണങ്ങളിലൂടെയോ ഐസ് പരലുകളിലൂടെയോ സൂര്യപ്രകാശം കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. മേഘങ്ങൾ നേർത്തതും സൂര്യനോ ചന്ദ്രനോ അടുത്തായി സ്ഥിതി ചെയ്യുന്നതുമാണെങ്കിൽ, പ്രകാശം വ്യത്യസ്ത നിറങ്ങളായി വിഭജിച്ച് തിളക്കമുള്ളതും വർണ്ണാഭമായതുമായ മഴവില്ല് പോലുള്ള പാറ്റേണുകൾ സൃഷ്ടിക്കുന്നു.

ഫോട്ടോ കണ്ട് അമ്പരന്ന് നെറ്റിസെൺസ്

ചിത്രങ്ങൾ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ സമ്മിശ്ര പ്രതികരണങ്ങൾ പങ്കുവച്ചു. ഒരു ഉപയോക്താവ് ഈ രംഗം കണ്ട് സൂര്യൻ ഒരു പ്രിസം സീലിംഗിലേക്ക് ഇടിച്ചു കയറുന്നത് പോലെയെന്നാണ് എഴുതിയത്. മറ്റൊരാൾ ഇത് ഒരു യഥാർത്ഥ പ്രതിഭാസമാണോ അതോ ഒരു ഒപ്റ്റിക്കൽ മിഥ്യയാണോയെന്ന സംശയം ഉന്നയിച്ചു. "ആകാശത്തിലെ മനോഹരമായ നിമിഷം" എന്നായിരുന്നു മറ്റ് ചിലർ വിശേഷിപ്പിച്ചത്. "അവയെ ഹാലോസ് എന്ന് വിളിക്കുന്നു, അതിനാൽ വളരെ അപൂർവമല്ല. ചില രൂപങ്ങൾ മറ്റുള്ളവയേക്കാൾ വളരെ അപൂർവമാണ്. ഇടിമിന്നൽ പോലെ കാണപ്പെടുന്ന മേഘത്തിന് പിന്നിലുള്ളതിനാൽ ഇതിനെ തരംതിരിക്കാൻ പ്രയാസമാണെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ എഴുതിയത്.