ചിത്രങ്ങൾ കൂടാതെ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ 67 വീഡിയോയും ഉണ്ടായിരുന്നു. അതിൽ 53 എണ്ണം അങ്ങേയറ്റം ഗൗരവപൂർണമായിരുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ നവജാതശിശുക്കൾ മുതൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ വരെയുൾപ്പെടുന്നു.
അന്ധനായ ഒരാളുടെ ഫോണിൽ നിറയെ കുഞ്ഞുങ്ങൾ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിന്റെ (child sex abuse) ചിത്രങ്ങൾ. ഇതേ കുറിച്ചുള്ള വിവരണം കേൾക്കുന്നതിനായി ഫോണിൽ വോയ്‍സ് ആക്ടിവേഷൻ സോഫ്റ്റ് വെയറും. ഒരു ഡെലിവറി ഡ്രൈവറാണ് ഇയാളുടെ ഫോണിൽ ചിത്രങ്ങൾ കണ്ടെത്തിയത്. ഈസ്റ്റ് കിൽബ്രിഡിൽ നിന്നുള്ള 58 -കാരനായ ഗൈ കിബിൾവൈറ്റിന്റെ ഫോണിലാണ് കുട്ടികളുടെ പ്രസ്തുത ചിത്രങ്ങൾ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കി. തന്റെ ഫോണിൽ നൂറുകണക്കിന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ ഉണ്ടെന്ന് ഇയാൾ സമ്മതിച്ചതായി ഡെയ്‌ലി റെക്കോർഡ് റിപ്പോർട്ട് ചെയ്യുന്നു. ഒരു സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കൊണ്ട് ഇയാൾ തന്റെ ഫോണിലുള്ള ചിത്രങ്ങളുടെ വിവരണങ്ങൾ കേൾക്കുകയാണ് ചെയ്യുന്നത്.
ഇയാളുടെ ഫോണിൽ നഗ്നനായ ഒരു ആൺകുട്ടിയുടെ ചിത്രം കിടക്കുന്നത് ഒരു ഡെലിവറി ഡ്രൈവർ കാണുകയായിരുന്നു. അങ്ങനെയാണ് ഇയാൾ പിടിക്കപ്പെടുന്നത്. കിബിൾവൈറ്റ് വിവാഹിതനാണ്. 2015 മെയ് മുതൽ ഇയാൾ അന്ധനായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കയാണ്.
കഴിഞ്ഞ വർഷം ജൂൺ 28 -ന് പാഴ്‌സലുകൾ വിതരണം ചെയ്യാനായിപ്പോയ ഒരു ഡ്രൈവർ കിബിൾവൈറ്റിന്റെ വീടിന് സമീപത്തെത്തി. ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇയാളുടെ ഫോണിൽ ഞെട്ടിക്കുന്ന ചിത്രങ്ങൾ കണ്ടെത്തിയത് എന്ന് പ്രോസിക്യൂട്ടർ നീൽ തോംസൺ പറഞ്ഞു.
ആറോ ഏഴോ വയസ് പ്രായമുള്ള ആൺകുട്ടിയുടെ നഗ്നചിത്രമാണ് ഡെലിവറി ഡ്രൈവർ ഇയാളുടെ ഫോണിൽ കണ്ടത്. ഇതോടെ ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് കിബിൾവൈറ്റിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇതിൽ നിന്നും കുട്ടികളുടെ ഇത്തരത്തിലുള്ള 689 ചിത്രങ്ങളാണ് കണ്ടെത്തിയത്. അതിൽ 184 ചിത്രങ്ങൾ അങ്ങേയറ്റം മോശം അവസ്ഥയിലുള്ളതായിരുന്നു എന്നും പൊലീസ് പറയുന്നു.
ചിത്രങ്ങൾ കൂടാതെ കുട്ടികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ 67 വീഡിയോയും ഉണ്ടായിരുന്നു. അതിൽ 53 എണ്ണം അങ്ങേയറ്റം ഗൗരവപൂർണമായിരുന്നു. മാത്രമല്ല, കുഞ്ഞുങ്ങളുടെ ചിത്രങ്ങളിൽ നവജാതശിശുക്കൾ മുതൽ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ വരെയുൾപ്പെടുന്നു. കഴിഞ്ഞ 10 വർഷമായി താൻ ഇതുപോലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ കൈവശം വച്ചു എന്ന് ഇയാൾ തുറന്ന് സമ്മതിക്കുന്നുണ്ട്.
ഇയാളുടെ ഫോണിൽ ഒരു വോയ്‍സ് ആക്ടിവേഷൻ ഡിവൈസുണ്ട്. അത് വഴി എന്താണ് ഫോണിലുള്ളത് എന്നതിന്റെ വിവരണം ഇയാൾക്ക് കിട്ടുകയാണത്രെ ചെയ്യുന്നത്. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തു കൊണ്ട് അന്ധനാണ് എങ്കിലും ഇയാൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കും എന്നാണ് കരുതുന്നത്. അടുത്ത മാസം ഇയാളുടെ ശിക്ഷ വിധിക്കും.
