യുഎസ്സിൽ നിന്നും തിരികെയെത്തി, 65000 -ത്തിലധികം മൃഗങ്ങൾക്ക് ആശ്വാസമായി സംരക്ഷണകേന്ദ്രം തുറന്ന് മിനി
ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കും ഒപ്പം ആരംഭിച്ച ആ മൃഗസംരക്ഷണ കുടുംബത്തിനിന്ന് 21 സ്റ്റാഫുകളുണ്ട്. എല്ലാ ദിവസവും 100 ഓളം വളർത്തുമൃഗങ്ങളെ പരിചരിക്കുന്ന HAS- ൽ, അവരുടെ വളർത്തുമൃഗങ്ങളുടെ ചികിത്സ താങ്ങാനാവാത്ത ആളുകൾക്ക് ഒരു ഔട്ട്പേഷ്യന്റ് സൗകര്യവുമുണ്ട്.
മിനി വാസുദേവനും(Mini Vasudevan) ഭര്‍ത്താവ് മധു ഗണേഷും 13 വര്‍ഷമായി യുഎസ്സിലായിരുന്നു. തിരികെ കോയമ്പത്തൂരിലേക്ക്(Coimbatore) വരുന്നത് 2004 -ലാണ്. നഗരത്തിലെത്തിയപ്പോള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകളുടെ എണ്ണം കണ്ടപ്പോള്‍ ഞെട്ടിപ്പോയി എന്നും അവയെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല എന്നും മിനി പറയുന്നു. എഞ്ചിനീയറായിരുന്ന മിനി, തന്നെപ്പോലെ ചിന്തിക്കുന്ന ആളുകള്‍ക്കൊപ്പം ചേര്‍ന്ന് ഒരു ഗ്രൂപ്പുണ്ടാക്കുകയും പരിക്കേറ്റ നായകളെ പരിചരിക്കുകയും തെരുവില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായകള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.
തനിക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. അവ ബുദ്ധിമുട്ടുന്നത് കണ്ടു നില്‍ക്കാന്‍ തനിക്കാവില്ല എന്നാണ് മിനി പറയുന്നത്. 2006 -ലാണ് ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് അവര്‍ 'ഹ്യുമന്‍ ആനിമല്‍ സൊസൈറ്റി' രൂപീകരിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ അവര്‍ 65000 -ത്തിലധികം മൃഗങ്ങളെ രക്ഷിക്കുകയും വാക്സിനെടുക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തു. അതില്‍ പശുവും പട്ടിയും പൂച്ചയും എല്ലാം പെടുന്നു.
മിനിയുടെ വീട്ടില്‍ ഓമനമൃഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, കുട്ടിക്കാലം മുതല്‍ തന്നെ മൃഗങ്ങളെയും പക്ഷികളെയും അവള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. പതിനൊന്നാമത്തെ വയസില്‍ ഒരു ഫാമില്‍ കോഴിയെ കൊല്ലുന്നത് കണ്ടപ്പോള്‍ മുതല്‍ അവള്‍ മാംസാഹാരം ഉപേക്ഷിച്ചു.
'എന്റെ ജീവിതകാലം മുഴുവൻ ഞാൻ മൃഗങ്ങളെ സ്നേഹിച്ചുവെങ്കിലും, ഞാൻ അമേരിക്കയിൽ ആയിരുന്നപ്പോഴാണ് ഒരു മൃഗത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കിയത്. പക്ഷേ, ഒരു നിശ്ചിത പ്രായത്തിന് ശേഷം നായ്ക്കളെ ദത്തെടുത്തില്ലെങ്കിൽ അവരെ സംരക്ഷിക്കുന്നതും ഞാൻ കണ്ടു' അവൾ പറയുന്നു.
യുഎസിലെ സംരക്ഷണ ഭവനങ്ങളിൽ സന്നദ്ധസേവനം നടത്തുന്നത് കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. എന്നിരുന്നാലും, HAS ആരംഭിച്ചതിനുശേഷം അവളുടെ അഭയകേന്ദ്രം എങ്ങനെയായിരിക്കണമെന്ന് അവൾക്ക് വളരെ വ്യക്തമായിരുന്നു. അവിടെ മൃഗങ്ങളെ സംരക്ഷിക്കുന്നതിന് പുറമേ ജനങ്ങളെ ബോധവല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഒപ്പം ഒരു വെറ്ററിനറി സര്‍ജനെ കൂടി നിയമിച്ചു.
കോയമ്പത്തൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ കീഴില്‍ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമില്‍ പങ്കെടുത്തതാണ് ഇങ്ങനെയൊരു സംരക്ഷണവീട് തുടങ്ങാന്‍ മിനിയെ പ്രേരിപ്പിച്ചത്. പിന്നീട് പലതരത്തിലും മൃഗങ്ങളുടെ വേദനകള്‍ മിനി കണ്ടു. അങ്ങനെ മേനക ഗാന്ധിക്ക് ഒരു കത്തെഴുതി. എന്നാല്‍ മേനക ഗാന്ധി തിരിച്ച് കത്തെഴുതിയത്, 'പരാതി പറയുന്നത് അവസാനിപ്പിച്ചിട്ട് പ്രവര്‍ത്തിച്ച് നോക്കൂ' എന്നാണ്. അങ്ങനെയാണ് HAS തുടങ്ങുന്നത്.
ഭര്‍ത്താവിനും മറ്റ് രണ്ട് പേര്‍ക്കും ഒപ്പം ആരംഭിച്ച ആ മൃഗസംരക്ഷണ കുടുംബത്തിനിന്ന് 21 സ്റ്റാഫുകളുണ്ട്. എല്ലാ ദിവസവും 100 ഓളം വളർത്തുമൃഗങ്ങളെ പരിചരിക്കുന്ന HAS- ൽ, അവരുടെ വളർത്തുമൃഗങ്ങളുടെ ചികിത്സ താങ്ങാനാവാത്ത ആളുകൾക്ക് ഒരു ഔട്ട്പേഷ്യന്റ് സൗകര്യവുമുണ്ട്. കോയമ്പത്തൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ, വള്ളുകുപാറയിൽ, പൊള്ളാച്ചിയിലേക്കുള്ള വഴിയിൽ, 1.5 ഏക്കർ സങ്കേതം ഇവര്‍ക്ക് ഉണ്ട്.
ആദ്യവര്‍ഷങ്ങളില്‍ സ്വന്തം പണത്തിനാണ് പ്രവര്‍ത്തിച്ചതെങ്കിലും ഇപ്പോള്‍ വിവിധ സഹായങ്ങള്‍ ലഭിക്കുന്നു.
(കടപ്പാട്: യുവര്‍ സ്റ്റോറി)